ബെയ്ജിങ്: ജനിതകഘടന പരിഷ്കരിച്ച് ഇരട്ട കുഞ്ഞുങ്ങളെ രൂപപ്പെടുത്തിയെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ. ആരോഗ്യ ശാസ്ത്രരംഗത്ത് മുമ്പുണ്ടായിട്ടില്ലാത്ത പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ചൈനീസ് സർവകലാശാലയിലെ അധ്യാപകൻ ഹെ ജിയാൻ കൂയ് ആണ് അവകാശവാദമുന്നയിച്ചത്.
ആഴ്ചകൾക്കു മുമ്പ് ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളുടെ ഡി.എൻ.എ മാറ്റം വരുത്തിയതായും കുഞ്ഞുങ്ങൾക്ക് എച്ച്.െഎ.വി ബാധിക്കില്ലെന്നും യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. മനുഷ്യ ശരീരത്തിലെ ജീനുകളിൽനിന്ന് ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന ‘ക്രിസ്പർ’സാേങ്കതിക വിദ്യയാണ് എഡിറ്റിങ്ങിന് ഉപയോഗിച്ചതെന്നാണ് വാദിക്കുന്നത്.
യു.എസിലെ സ്റ്റാൻഫോഡിൽ വിദ്യാഭ്യാസം നേടിയ ജിയാൻ കൂയ് ഇപ്പോൾ ചൈനയിലെ ഷെൻസെനിലെ ലാബിലാണ് ജോലി ചെയ്യുന്നത്. അതേസമയം, ഡി.എൻ.എ എഡിറ്റ് ചെയ്തതായ അവകാശവാദം ശാസ്ത്രലോകത്തെ വലിയൊരു വിഭാഗം സംശയത്തോടെയാണ് കാണുന്നത്. സ്വതന്ത്ര ഏജൻസികളുടെ അംഗീകാരം നേടാത്ത കണ്ടെത്തലിനെതിരെ വിവിധ ശാസ്ത്രജ്ഞർ രംഗത്തെത്തിയിട്ടുണ്ട്.ഡി.എൻ.യിൽ മാറ്റംവരുത്തുന്നത് വിവാദപരമായ പരീക്ഷണമാണ്. പല രാജ്യങ്ങളിലും ഇത് നിരോധിച്ചിട്ടുമുണ്ട്. യു.എസിൽ ലബോറട്ടറി പരീക്ഷണങ്ങൾക്ക് മാത്രമാണ് ഇതിന് അനുമതി.
കഴിഞ്ഞ വർഷം പന്നിക്കുഞ്ഞുങ്ങളുടെ ജനിതക ഘടന പരിഷ്കരിച്ചതായി അമേരിക്കൻ ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഹോേങ്കാങ്ങിൽ നടക്കുന്ന വിദഗ്ധരുടെ സമ്മേളനത്തിൽ ചൈനീസ് ശാസ്ത്രജ്ഞൻ കണ്ടുപിടിത്തത്തെ കുറിച്ച് വിശദവിവരങ്ങൾ വെളിപ്പെടുത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.