കൈറോ: 97 ശതമാനം വോട്ട് നേടിയാണ് ഇൗജിപ്തിൽ രണ്ടാം തവണയും താൻ തെരഞ്ഞെടുക്കപ്പെട്ടതെന്ന് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി. സീസിയുടെ വിശ്വസ്തനായ ഡമ്മി സ്ഥാനാർഥി മൂസ മുസ്തഫ മൂസ ഒഴികെ എതിരാളികളാരും മത്സരത്തിനില്ലാതിരുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിനെതിരെ വ്യാപക വിമർശമുയർന്നിരുന്നു. മൂന്നു ദിവസം നീണ്ട വോട്ടിങ്ങിൽ 41.5 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 2014ലെ തെരഞ്ഞെടുപ്പിൽ 47 ശതമാനമായിരുന്നു പോളിങ്.
10 ലക്ഷത്തിലേറെ വോട്ടർമാർ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പിൽ അതിനു പിന്നിൽ മൂന്നാമതായാണ് മൂസ മുസ്തഫ എത്തിയത്. അസാധു വോട്ടിൽ ഏറെ പേരും പ്രശസ്ത ഇൗജിപ്ഷ്യൻ ഫുട്ബാളർ മുഹമ്മദ് സലാഹിെൻറ പേര് രേഖപ്പെടുത്തിയത് കൗതുകമായി. മത്സരത്തിനില്ലാതിരുന്നിട്ടും സലാഹ് വോട്ടുനിലയിൽ സീസിക്കു പിറകിൽ രണ്ടാമെതത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.