കാബൂൾ: അഫ്ഗാനിസ്താനിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 31 പേർക്ക് പരിക്കേറ്റു. കിഴക്കൻ പ്രവിശ്യയിലെ ഖോസ്റ്റ് നഗരത്തിൽ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രമായും ഉപയോഗിക്കുന്ന പള്ളിയിൽ ഞായറാഴ്ച ഉച്ചക്കായിരുന്നു സ്ഫോടനം.
ഒക്ടോബറിൽ നടക്കാനിരിക്കുന്ന പാർലെമൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടർ രജിസ്ട്രേഷൻ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, തെരഞ്ഞെടുപ്പിനെതിരെ നിലകൊള്ളുന്ന താലിബാനും െഎ.എസുമായി ബന്ധമുള്ള പ്രാദേശിക സംഘടനയും ഇത്തരത്തിൽ മുമ്പും ആക്രമണം നടത്തിയിട്ടുണ്ട്.
കഴിഞ്ഞമാസം കാബൂളിലെ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിൽ െഎ.എസ് നടത്തിയ ചാവേർ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.