ബെയ്ജിങ്: നരേന്ദ്രമോദി പാകിസ്താനെതിരെ പ്രസതാവന നടത്തിയതനു പിറകെ പാകിസ്താന് ചൈനയുടെ പിന്തുണ.ബ്രികസ് രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് പാകിസ്താനെ മോദി തീവ്രവാദത്തിെൻറ മാതാവ് എന്ന് വിശേഷിപ്പിച്ചത്. തീവ്രവാദവുമായി എതെങ്കിലും ഒരു രാജ്യത്തെ ബന്ധപ്പെടുത്തുന്നത് ശരിയെല്ലന്ന നിലപാടിലാണ് ചൈന. ലോകസമൂഹത്തിനായി പാകിസ്താൻചെയ്ത ത്യാഗങ്ങൾ മറക്കരുതെന്നും ചൈന ഒാർമിപ്പിച്ചു.
മോദിയുടെ പാകിസ്താനെതിരായ പ്രസ്താവനക്ക് ശക്തമായ ഭാഷയിലാണ് ചൈന മറുപടി നൽകിയിരിക്കുന്നത്.ചൈന തീവ്രവാദത്തിനെതിരാണ് എന്നാൽ ഒരു രാജ്യത്തെ മാത്രം ഇതിെൻറ പേരിൽ ബന്ധപ്പെടുത്താൻ ചൈനയിെല്ലന്ന് വിദേശകാര്യ മന്ത്രി ഹുചുൻയിംഗ് പറഞ്ഞു.മോദിയുടെ പാകിസ്താനെതിരായ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അവരുടെ മറുപടി.
ഇന്ത്യയെ ആക്രമിക്കുന്ന തീവ്രവാദ സംഘടനകൾക്ക് സംരക്ഷണം നൽകുന്നത് പാകിസതാനാണെന്ന മോദിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോൾ നിങ്ങളുടെ ആശങ്ക എനിക്ക് മനസ്സിലാക്കാം.എന്നാൽ ഇൗ വിഷയത്തിൽ ചൈന കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തീവ്രവാദത്തിെൻറ ഇരകളാണ്.ചൈന തീവ്രവാദത്തിനെതിരാണ് എന്നാൽ ഇതിെൻറ പേരിൽ എതെങ്കിലുമൊരു രാജ്യത്തെയോ മതത്തേയോ വിമർശിക്കാൻ ചൈനയില്ല.
ഇന്ത്യയുടെയും പാകിസ്താനെയും ഇടയിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ചോദ്യത്തിന് ഇരുവരും ചൈനയുടെ അയൽക്കാരാണ്.ഇരുവരും തമ്മിലുള്ള പ്രശനങ്ങൾ ചർച്ചയിലുടെ പരിഹരിക്കണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.