ജറുസലേം: അധിനിവേശം നടത്തുന്നവരിൽ ലോക ചാമ്പ്യൻമാരാണ് ഇസ്രയേലെന്ന് മുൻ െഎ.ഡി.എഫ് (ഇസ്രായേൽ പ്രതിരോധ സേന)കമാൻഡർ ഷംനി. കഴിഞ്ഞ ദിവസം ഹെർസ്ലിയയിൽ െഎ.ഡി.എഫ് സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിലാണ് ഫലസ്തീനുമേലുള്ള ഇസ്രാേയൽ അധിനിവേശത്തെ വിമർശിച്ചുകൊണ്ടുള്ള ഷംനിയുടെ പ്രസ്താവന. അധിനിവേശത്തിെൻറ ചാമ്പ്യനും ജനറലുമായിരുന്നു ഞാൻ. വെസ്റ്റ് ബാങ്കിലെ ദശലക്ഷക്കണക്കിന് ജനങ്ങളെ നിയന്ത്രിക്കുക വഴി െഎ.ഡി.എഫ് അവരുടെ പ്രാഥമിക ധർമത്തിൽ നിന്നും മാറിപ്പോയി. ഭീഷണികൾ നേരിടുന്നതിൽ അവർ ബുദ്ധിമുട്ടുന്നു. ആർമിയുടെ ആത്മവിശ്വാസവും കഴിവും നഷ്ടപ്പെട്ടു. രാഷ്ട്രീയക്കാർക്ക് വേണ്ടിയുള്ള ആയുധമായി െഎഡിഎഫ് അധപതിച്ചു.
സുരക്ഷതിത്വപരാമായ ആവശ്യം നിർവഹിക്കാത്തതുകൊണ്ടാണ് ഫലസ്തീനുമായി ഒത്തുതീർപ്പിലെത്തുന്നതിനോട് ഇസ്രായേൽ വിമുഖത കാണിക്കുന്നത്. ദ്വിരാഷ്ട്ര േഫാർമുലയാണ് ഏറ്റവും സ്വീകാര്യമായ പരിഹാരം. അന്താരാഷ്ട്ര നിയമപ്രകാരം വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും അധിനിവേശ മേഖലകളാണെന്നും ജൂതൻമാർ അവിടെ പാർപ്പിടമുണ്ടാക്കുന്നത് നിയമ വിരുദ്ധമായാണ് പരിഗണിക്കപ്പെടുന്നതെന്നും ഷംനി പറഞ്ഞു. 2007 മുതൽ 2009വരെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കമാൻഡറായിരുന്നു ഷംനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.