കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിൽ ശിയാ പള്ളിയിൽ ബുധനാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. ശിയാ മുസ് ലിങ്ങളുടെ പ്രധാന ആഘോഷമായ ആശൂറായിയോടനുബന്ധിച്ച് പള്ളിയിലെത്തിയ വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ബാൽക് പ്രവിശ്യയിലെ ശിയാ പള്ളിയുടെ പ്രധാന ഗെയ്റ്റിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ 36 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിെൻറ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
ചൊവ്വാഴ്ച കാബൂളിൽ ശിയാ വിഭാഗക്കാർക്കുനേരെ ഇരട്ട ബോംബ് ആക്രമണം നടന്നിരുന്നു. ഇതിൽ 18 പേർ കൊല്ലപ്പെടുകയും 15ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.