ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകനെ ഇസ്രായേല്‍ ജയിലിലടച്ചു

ജറൂസലം: ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകനെ ഇസ്രായേല്‍ ഒമ്പതു മാസത്തെ തടവിനു ശിക്ഷിച്ചു. ഫേസ്ബുക്കിലൂടെ ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് 35കാരനായ സാമി അല്‍സാഇയെയാണ് ശിക്ഷിച്ചത്. എന്നാല്‍, ആരോപണം സാമി അല്‍സാഇ നിഷേധിച്ചു. വെസ്റ്റ്ബാങ്കിലെ നബ്ലൂസില്‍നിന്നാണ് അല്‍സായെ അറസ്റ്റ്ചെയ്തത്. പിന്നീട് ഹുവാറ സൈനിക ക്യാമ്പിലേക്ക് മാറ്റി. ഫലസ്തീന്‍െറ അല്‍ ഫജ്ര്‍ അല്‍ ജദീദ് പത്രത്തിന്‍െറ കറസ്പോണ്ടന്‍റാണിദ്ദേഹം. 1997ല്‍ നാലു മാസത്തോളം ഇസ്രായേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. 20 ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇസ്രായേല്‍ ജയിലില്‍ കഴിയുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.