ഇന്ത്യന്‍ അംബാസഡറെ പുറത്താക്കല്‍: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നേപ്പാള്‍

കാഠ്മണ്ഡു: ഇന്ത്യന്‍ അംബാസഡര്‍ രഞ്ജിത് റേയെ പുറത്താക്കാനാലോചിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും ഉഭയകക്ഷിബന്ധം തകര്‍ക്കാനുദ്ദേശിച്ചുള്ളതുമാണെന്ന് നേപ്പാള്‍ വ്യക്തമാക്കി.ഇന്ത്യയിലെ അംബാസഡര്‍ ദീപ്കുമാര്‍ ഉപാധ്യായയെ തിരിച്ചുവിളിക്കുകയും പ്രസിഡന്‍റ് വിദ്യാദേവി ഭണ്ഡാരിയുടെ പ്രഥമ ഡല്‍ഹി സന്ദര്‍ശനം റദ്ദാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യന്‍ അംബാസഡറെയും നേപ്പാള്‍ പുറത്താക്കിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നേപ്പാള്‍ ഉപപ്രധാനമന്ത്രി കമാല്‍ ഥാപ്പ ട്വിറ്ററില്‍ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.