‘ഷി ജിന്‍പിങ് ചൈനയുടെ അവസാന നേതാവായിരിക്കുമെന്ന് ദേശീയ മാധ്യമം’

ബെയ്ജിങ്: പ്രസിഡന്‍റ് ഷി ജിന്‍പിങ് രാജ്യത്തെ അവസാന നേതാവാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ഒൗദ്യോഗിക മാധ്യമം പുലിവാലുപിടിച്ചു. അബദ്ധത്തിന് പത്രം പിന്നീട് മാപ്പുപറഞ്ഞു. മാത്രമല്ല, തെറ്റുതിരുത്തി പുതിയ കോപ്പി ഇറക്കിയാണ് പത്രം മാപ്പുപറഞ്ഞത്. ഷി ജിന്‍പിങ് രാജ്യത്തെ മികച്ച നേതാവെന്നായിരുന്നു തലക്കെട്ട് വേണ്ടിയിരുന്നത്. അബദ്ധവശാല്‍ അവസാനത്തെ നേതാവെന്ന് അച്ചടിക്കുകയായിരുന്നു. ഞായറാഴ്ച പുറത്തിറങ്ങിയ പത്രത്തിലാണ് ഭീമന്‍ അബദ്ധം. 2013ലാണ് 62കാരനായ ഷി ജിന്‍പിങ് അധികാരത്തില്‍ വന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.