ശ്രീനഗര്‍: പാക് അധീന കശ്മീരില്‍ പീപ്ള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ) സാന്നിധ്യത്തെക്കുറിച്ച് അറിയില്ളെന്ന് ചൈന. ചൈനയുടെ അതിര്‍ത്തി പ്രദേശത്തു മാത്രമാണ് തങ്ങളുടെ സേന പട്രോളിങ് തുടരുന്നതെന്നും അതിര്‍ത്തി ഭേദിച്ചില്ളെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ലു കോങ് പറഞ്ഞു.
വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറിലെ സൈനിക പോസ്റ്റിന്‍െറ എതിര്‍വശത്തായാണ് ചൈനീസ് പട്ടാള ഓഫിസര്‍മാരെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. നിയന്ത്രണരേഖയില്‍ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ടാണ് ചൈനീസ് പട്ടാളം എത്തിയതെന്ന് പാക് സൈനിക മേധാവികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അതേസമയം, ഇന്ത്യന്‍ സൈന്യം ഇതുസംബന്ധിച്ച് ഒൗദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.