ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു


ഗസ്സ സിറ്റി: ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു കുരുന്നുകള്‍ കൊല്ലപ്പെട്ടു. വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പതിച്ച ബോംബുകളാണ് ആറും പത്തും വയസ്സുള്ള സഹോദരങ്ങളുടെ ജീവനെടുത്തത്. ഗസ്സയുടെ വടക്കന്‍ മേഖലയായ ബയ്ത് ലാഹിയയില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കൂരയിലായിരുന്നു താമസിച്ചിരുന്നത്. ആറു വയസ്സുകാരന്‍ സംഭവസ്ഥലത്തും 10 വയസ്സുള്ള സഹോദരി ആശുപത്രിയിലുമാണ് മരിച്ചത്.
2014ലെ ഗസ്സ ആക്രമണത്തിനിടെ ഇവരുടെ വീട് ബോംബുവെച്ച് തകര്‍ത്തിരുന്നു. ഒക്ടോബറില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ ഇവരുടെ മറ്റൊരു സഹോദരനും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഇസ്രായേലിലെ വടക്കന്‍ പ്രദേശങ്ങളില്‍ റോക്കറ്റുകള്‍ പതിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ഗസ്സയില്‍ ഇസ്രായേലിന്‍െറ അഞ്ചു റൗണ്ട് വ്യോമാക്രമണം നടന്നത്. 2014ല്‍ ഇസ്രായേല്‍ നടത്തിയ യുദ്ധത്തില്‍ 2100ലധികം ഫലസ്തീനികളും ഹമാസ് നടത്തിയ തിരിച്ചടിയില്‍ 67 ഇസ്രായേല്‍ പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.