ഇസ്ലാമാബാദ്: കടുത്ത പ്രതിസന്ധികള്‍ നേരിട്ടാലും ആണവ പദ്ധതികള്‍ നിര്‍ത്തിവെക്കില്ളെന്ന് പാകിസ്താന്‍. കഴിഞ്ഞദിവസം വാഷിങ്ടണില്‍ നടന്ന നയതന്ത്ര കൂടിക്കാഴ്ചയില്‍ ആണവായുധങ്ങള്‍ സംഭരിക്കുന്നത് കുറക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനോട് ആവശ്യപ്പെട്ടിരുന്നു.
വ്യാഴാഴ്ച പാര്‍ലമെന്‍റില്‍ സാമ്പത്തികനയം അവതരിപ്പിച്ച് സംസാരിക്കുന്നതിനിടെ എത്ര വലിയ സാമ്പത്തികബാധ്യതകള്‍ വന്നാലും രാജ്യം ആണവ പദ്ധതികള്‍ നിര്‍ത്തിവെക്കില്ളെന്ന് ധനമന്ത്രി ഇസ്ഹാഖ് ധര്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്‍െറ കടം 100 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നാലും പദ്ധതികള്‍ നിര്‍ത്തിവെക്കില്ല. രാഷ്ട്രത്തിന്‍െറ സുരക്ഷക്കുവേണ്ടി ആരംഭിച്ച പദ്ധതിയാണിത്. അത് സംരക്ഷിക്കുകയെന്നത് രാഷ്ട്രത്തിന്‍െറ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
യു.എസും റഷ്യയും ചെയ്തതുപോലെ ആണവായുധങ്ങള്‍ കുറക്കണമെന്നാണ് ജോണ്‍ കെറി പാകിസ്താനോട് ആവശ്യപ്പെട്ടത്. എന്നാല്‍, പാകിസ്താന്‍ ഏകപക്ഷീയമായി ആണവായുധങ്ങള്‍ പിന്‍വലിക്കുകയില്ളെന്നും ഇന്ത്യകൂടി അതിന് സന്നദ്ധമായാലേ മേഖലയിലെ ആണവസന്തുലനം സാധ്യമാകൂ എന്നും സര്‍താജ് അസീസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.