ഫലസ്തീനിലേക്കുള്ള കുടിവെള്ള വിതരണം തടഞ്ഞ് ഇസ്രായേൽ

തെൽഅവീവ്:ഇസ്രയേലിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിന് പിന്നാലെ ഫലസ്തീനികള്‍ക്ക് നേരെ വീണ്ടും ഇസ്രയേല്‍ നടപടി. വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കുള്ള കുടിവെള്ള വിതരണം ഇസ്രയേല്‍ നിര്‍‍ത്തിവെച്ചു. ഇതോടെ റമദാനിൽ പതിനായിരക്കണക്കിന് ഫലസ്തീനികൾക്ക് ജീവിതം ദുസ്സഹമായി. വെള്ളം നല്‍കുന്നത് നിര്‍ത്തിയതോടെ ജെനിന്‍, സാല്‍ഫിത്, തുടങ്ങിയ നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. മെക്റോട്ട് എന്ന കമ്പനിയാണ് ഫലസ്തീനിലെ നഗരഗ്രാമ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്.

 
 പലരും വെള്ളത്തിനായി ആശ്രയിക്കുന്നത് കുടിവെള്ളം വിതരണം ചെയ്യുന്ന ട്രക്കുകളെയാണ്. ദിവസം രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കൊണ്ട് കഴിയേണ്ട അവസ്ഥയാണുള്ളത്. കടുത്ത ചൂടാണ് പലയിടത്തും. ചിലയിടത്ത് വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജെനിന്‍ മേഖലയില്‍ 40,000 ആളുകളാണ് കഴിയുന്നത്. ഇവിടെ നേരത്തെ ലഭിച്ചിരുന്ന കുടിവെള്ളത്തിെൻറ നേര്‍ പകുതിയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

 എന്നാല്‍ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ പൗരൻമാർക്ക് ആവശ്യമായ വെള്ളം ഇപ്പോഴും ലഭ്യമാക്കുന്നുണ്ട്. ഫലസ്തീനികള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അഞ്ചിരട്ടി വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. വെസ്റ്റ്ബാങ്കിലും ഗസ്സ മുനമ്പിലും 1967 മുതല്‍ ഇസ്രയേല്‍ വെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിവരുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.