ആറുമാസത്തിനിടെ 200ലധികം ഫലസ്തീന്‍ വനിതകളെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

തെല്‍അവീവ്: കഴിഞ്ഞ ആറുമാസത്തിനിടെ ഇസ്രായേല്‍ ഇരുനൂറിലധികം ഫലസ്തീന്‍ വനിതകളെ അറസ്റ്റ്ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ചെറിയ പെണ്‍കുട്ടികള്‍തൊട്ട് 60 വയസ്സ് കഴിഞ്ഞവര്‍വരെ തടവിലാക്കപ്പെട്ടവരിലുള്‍പ്പെടുന്നു. ഫലസ്തീനിയന്‍ പ്രിസണേഴ്സ് സെന്‍റര്‍ ഫോര്‍ സ്റ്റഡീസിന്‍െറ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
സമീപകാലത്തെ ഏറ്റവും കൂടിയ അറസ്റ്റാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍, ഇസ്രായേല്‍ ജയിലുകളിലുള്ളത് 68 ഫലസ്തീനിയന്‍ വനിതകളാണ്. ഇസ്തബ്റഖ് നൂര്‍ എന്ന 14 കാരിയാണ് ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍. വെടിയേറ്റ് കിടക്കുന്നതിനിടെയാണ് ഇസ്തബ്റഖിനെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.