ഇസ്താംബൂൾ സ്ഫോടനം: ചാവേറിനെ തിരിച്ചറിഞ്ഞതായി തുർക്കി

ഇസ്താംബൂൾ: തുർക്കി തലസ്ഥാനമായ ഇസ്താംബൂളിൽ സ്ഫോടനം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞു. സൗദിയിൽ ജനിച്ച ഐ.എസ് തീവ്രവാദി നബീലാണ് ആക്രമണത്തിന് പിന്നില്ലെന്ന് തുർക്കി അധികൃതർ അറിയിച്ചു. ഇയാൾ സിറിയയിൽ നിന്ന് അഭയാർഥിയായാണ് തുർക്കിയിലെത്തിയത്. ഡി.എൻ.എ പരിശോധനയിലൂടെയാണ് ചാവേറിനെ തിരിച്ചറിഞ്ഞത്. രണ്ടാമത്തൊരു തീവ്രവാദി ഉണ്ടെന്ന സംശയത്തെ തുടർന്ന് തുർക്കി സേന തിരച്ചിൽ ഊർജിതമാക്കി.

ആക്രമണത്തിന് പിന്നിലെ എല്ലാവരെയും കണ്ടെത്തി നശിപ്പിക്കുമെന്ന് തുർക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു പറഞ്ഞു. തുർക്കിക്കോ ലോകത്തിനോ ഭീഷണിയായി ഐ.എസിനെ തുടരാൻ അനുവദിക്കില്ലെന്നും ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുര്‍ക്കിയുടെ വാണിജ്യ തലസ്ഥാനമായ ഇസ്തംബൂളില്‍ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ സുല്‍ത്താന്‍ അഹ്മദ് ചത്വരത്തിന് സമീപത്തെ ചരിത്ര പ്രധാനമായ ബ്ലൂ മസ്ജിദിനു സമീപമായിരുന്നു ചാവേർ സ്ഫോടനം. പരിക്കേറ്റവരില്‍ ഒമ്പത് ജര്‍മനിക്കാരും രണ്ട് പെറു സ്വദേശികളും ഉൾപ്പെടുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.