ഇന്തോനേഷ്യയില്‍ ആക്രമണശ്രമം തകര്‍ത്തു

ജകാര്‍ത്ത: രാജ്യത്തിന്‍െറ പടിഞ്ഞാറന്‍ മേഖലയിലുള്ള ക്രിസ്ത്യന്‍ പള്ളിയില്‍ സ്ഫോടനം നടത്താനുള്ള ശ്രമം തകര്‍ത്തു. ഞായറാഴ്ച കുര്‍ബാനക്കിടെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാര്‍ഥനാമുറിയുടെ പിറകില്‍നിന്ന് 18 വയസ്സ് തോന്നിക്കുന്ന അക്രമി അള്‍ത്താരയിലുള്ള വൈദികന് സമീപം കുതിച്ചത്തെുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമിയുടെ പോക്കറ്റിലുണ്ടായിരുന്ന ബോംബ് പൊട്ടാതിരുന്നതാണ് അപകടത്തില്‍നിന്ന് രക്ഷിച്ചത്.ഇയാളെ ആളുകള്‍ ചേര്‍ന്ന് തടഞ്ഞപ്പോള്‍ കൈയിലുണ്ടായിരുന്ന കോടാലിയുപയോഗിച്ച് വൈദികനെ ആക്രമിക്കുകയായിരുന്നു. 60കാരനായ വൈദികന്‍െറ കൈക്കാണ് ചെറിയ പരിക്ക്.അക്രമത്തിന്‍െറ കാരണം വ്യക്തമല്ല. അക്രമി ഐ.എസ് ആണോ എന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പൊലീസ് ചോദ്യം ചെയ്യലില്‍ താന്‍ ഒറ്റക്കല്ളെന്നാണ് അക്രമി പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.