ജറൂസലം: വെസ്റ്റ്ബാങ്കിലെ സില്‍വാദ് നഗരത്തിനടുത്ത് നിരായുധനായ ഫലസ്തീനിയെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു. 38കാരനായ ഇയാദ് ഹമദ് ആണ് കൊല്ലപ്പെട്ടത്. സില്‍വാദിലെ സൈനികാസ്ഥാനത്തിനു സമീപം ഇദ്ദേഹത്തെ ഓടിച്ചിട്ട് വെടിവെക്കുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഫലസ്തീന്‍-ഇസ്രായേല്‍ പോരാട്ടങ്ങളുടെ സ്ഥിരം വേദിയാണ് സില്‍വാദ്. 2015 ഒക്ടോബറില്‍ മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ടു തുടങ്ങിയ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 223 ഫലസ്തീനികളും 35 ഇസ്രായേലികളും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.