വാഷിങ്ടൺ: അമേരിക്കൻ മൾട്ടി നാഷനൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ കാൻസർ ബാധിച്ച യുവതിക്ക് 2.9 കോടി ഡോളർ (ഏകദേശം 201 കോടി രൂപ) നൽകണമെന്ന് കോടതി ഉത്തരവ്. കാലിഫോർണിയയിലെ ഉന്നത കോടതിയാണ് കമ്പനിയുടെ ഉൽപന്നം ഉപയോഗിച്ച് കാൻസർ ബാധിതയായ യുവതിക്ക് നൽകാൻ ഉത്തരവിട്ടത്.
ടെറി ലീവിറ്റ് എന്ന യുവതിയാണ് ചെറുപ്പകാലം തൊെട്ട ഇൗ കമ്പനിയുടെ പൗഡറും മറ്റു വസ്തുക്കളും ഉപയോഗിച്ചിരുന്നതായും വർഷങ്ങൾക്കു ശേഷം കാൻസർ പിടിപെെട്ടന്നും കാണിച്ച് കോടതിയെ സമീപിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ അറിയിച്ചു. കമ്പനിയുടെ പൗഡർ ഉപയോഗിച്ചവർക്ക് വിവിധ േരാഗങ്ങൾ പിടിപ്പെട്ടതോടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കമ്പനിക്കെതിരെ കേസുണ്ട്. അമേരിക്കൻ കോടതിയിലുള്ള നിരവധി കേസുകളിൽ ഇൗ വർഷം വിധി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.