ന്യൂയോർക്: പ്രതിസന്ധി മൂർച്ഛിക്കുന്ന പശ്ചിമേഷ്യയിൽ ഇറാനെതിരെ സഖ്യസാധ്യതകൾ തേ ടി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ എത്തി. സൗദി അറേബ്യ, യു.എ.ഇ എന്നിവിട ങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം ഇറാൻ വിഷയത്തിൽ ഇരു രാജ്യങ്ങളും യു.എസിനൊപ്പമാണെ ന്ന് പ്രഖ്യാപിച്ചു. ഇറാനുമായി ചർച്ചക്ക് യു.എസ് ഒരുക്കമാണെന്ന് പ്രസിഡൻറ് ട്രംപ് പറഞ്ഞതിനു പിന്നാലെയായിരുന്നു പോംപിയോയുടെ സന്ദർശനം. സമാന ദൗത്യവുമായി യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടണും പശ്ചിമേഷ്യയിലെത്തിയിരുന്നു.
2015ൽ ലോക വൻശക്തികൾ ഇറാനുമായി ഒപ്പുവെച്ച കരാറിൽനിന്ന് ഒരു വർഷം മുമ്പ് ട്രംപ് പിൻവാങ്ങിയതോടെ തുടക്കമായ സംഘർഷം സ്ഫോടനാത്കമായി മാറിയത് മേഖലയിൽ അശാന്തി പടർത്തിയിട്ടുണ്ട്. ആഴ്ചകൾക്കിടെ ഒമാൻ കടലിൽ എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെടുകയും കഴിഞ്ഞയാഴ്ച ഇറാൻ വ്യോമാതിർത്തിക്കു സമീപം യു.എസ് ഡ്രോൺ വെടിവെച്ചിടുകയും ചെയ്തത് യുദ്ധസാധ്യത ഉയർത്തിയിട്ടുണ്ട്. ഡ്രോൺ വെടിവെച്ചിട്ടയുടൻ ഇറാനെതിരെ സൈനിക നീക്കത്തിന് ഉത്തരവിട്ട ട്രംപ് വൈകാതെ പിൻവാങ്ങിയെങ്കിലും കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ച് സാമ്പത്തിക ‘യുദ്ധം’ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ, ആണവ കരാറിൽനിന്ന് പിന്മാറിയ ഇറാൻ സമ്പുഷ്ട യുറേനിയം ശേഖരം വർധിപ്പിക്കാനുള്ള നീക്കം വ്യാഴാഴ്ച പുനരാരംഭിക്കും. കരാർ നിലനിർത്തി സാമ്പത്തിക ഉപരോധം മറികടക്കാൻ പുതിയ വഴികൾ ആലോചിക്കാൻ യൂറോപ്യൻ രാഷ്ട്രങ്ങൾ സമയം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇറാൻ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സമ്പുഷ്ട യുറേനിയത്തിെൻറ അളവ് ഉയർത്തുന്നതോടെ കരാറിൽനിന്ന് പിന്മാറാൻ ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ നിർബന്ധിതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.