വാഷിങ്ടൺ: യു.എസിൽ കോവിഡ് 19 വ്യാപിക്കുന്നത് തുടരുമ്പോൾ അനുഭവം പങ്കുവെച്ച് മലയാളി വിദ്യാർഥി സ്മിത ജോർജ്. കെന്‍റ ക്കി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ സ്മിത യു.എസിലെ സാഹചര്യങ്ങൾ വിവരിക്കുന്നു:
ജനുവരിയിലാണ് ചൈനയിൽ കോവിഡ്-19 സ്ഥിരീകരിക്കുന്നത്. ഞങ്ങളുടെ ലാബിൽ ചൈനയിൽ നിന്നു വന്ന രണ്ടുപേരുണ്ടായിരുന്നു. അന്നതിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ഓ അത് ചൈനയിലല്ലേ. അവിടെ ക്വാറൻറീൻ ഒക്കെയായല്ലോ. ഇവിടെയൊന്നും ഒരു പ്രശ്നവുമുണ്ടാകില്ലല്ലോ എന്നായിരുന്നു അപ്പോൾ കരുതിയത്.
എന്നാൽ ചൈനക്കാർ എല്ലാ സ്ഥലത്തും പോകുന്നുണ്ടെന്ന വിവരമറിഞ്ഞപ്പോൾ ലോകത്തിെൻറ എല്ലാ ഭാഗത്തേക്കും വൈറസ് എത്തുമെന്ന കാര്യം ഉറപ്പായി. ജനുവരി അവസാനമായപ്പോഴേക്കും കാലിഫോർണിയയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ‘‘ഇപ്പോൾ യു.എസിൽ കുറച്ചു കേസുകളേയുള്ളൂ. കുറച്ചു കഴിയുേമ്പാഴേക്ക് സമൂഹ വ്യാപനമുണ്ടാകും. എല്ലാവരും കരുതിയിരിക്കണമെന്ന്’’ സുഹൃത്തായ ഡോക്ടർ പറഞ്ഞു.
ഫെബ്രുവരി ആയപ്പോഴേക്കും എല്ലാവരും ജാഗ്രരായി. കെന്‍റക്കിയിൽ മാർച്ച് ആറിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. അന്നു തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരാഴ്ചക്കുള്ളിൽ സ്കൂളുകളും സർവരലാശാലകളും അടച്ചു. എല്ലാവരോടും വീട്ടിൽ പോയ്ക്കോള്ളാൻ പറഞ്ഞു. ഗവേഷകരായതിനാൽ എല്ലാം അടച്ചുപൂട്ടി വീട്ടിലിരിക്കാനും പറ്റില്ല. അത്യാവശ്യമുള്ള ജോലികൾക്ക് ഷിഫ്റ്റ് രീതിയിൽ സർവകലാശാലയിലേക്ക് വരാൻ അനുവാദം ലഭിച്ചു. ജോലികൾക്കിടയിൽ സാമൂഹിക അകലം പാലിക്കൽ നിർബന്ധമായിരുന്നു. ആരും കൂട്ടംകൂടി നിൽക്കാൻ പാടില്ല. ഇപ്പോൾ മുന്നൂറിലേറെ കേസുകൾ കെന്‍റക്കിയിലുണ്ട്. സർക്കാരിെൻറ നിർദേശങ്ങൾ പാലിച്ചാണ് ജനങ്ങൾ കഴിയുന്നത്. യു.എസിൽ ന്യൂയോർക്ക് പോലുള്ള സ്ഥലങ്ങളിൽ സ്ഥിതി വളരെ ഗുരുതരമാണ്. ന്യൂയോർക്കിലെ രോഗികളാൽ ആശുപത്രികൾ നിറഞ്ഞിരിക്കുന്ന വിവരങ്ങളാണ് അറിയുന്നത്. ദൈവം സഹായിച്ച് കെന്‍റക്കിയിൽ സ്ഥിതി അത്രത്തോളം ഗുരുതരമായിട്ടില്ല.
ഓരോരോ സ്റ്റേറ്റ് ഗവർണമെൻറുകളും സ്വീകരിച്ച മുൻകരുതൽ നടപടികൾക്കനുസരിച്ചാരിയിരിക്കും വൈറസിെൻറ വ്യാപനം. കേരളത്തിലെ പോലെ എന്നും വൈകുന്നേരം കെൻറക്കി സർക്കാരിെൻറ പത്രസമ്മേളനങ്ങൾ ഉണ്ടാകും. അഞ്ചേ് മരണമേ റിപ്പോർട് ചെയ്തിട്ടുള്ളൂ. അതു പ്രായമായവരാണ്. അവരിൽ തന്നെ പല അസുഖങ്ങളുമുള്ളവരുണ്ട്. പൊതുഗതാഗതം വളരെ കുറവാണ്. ശരിക്കും പറഞ്ഞാൽ പൂർണമായും ഷട്ട്ഡൗൺ അല്ല. റസ്റ്റാറൻറുകൾ അടച്ചെങ്കിലും ഹോംഡെലിവറി നിർബന്ധമാണ്. ആളുകൾക്ക് സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാം. സാമൂഹിക അകലം പാലിച്ച് പാർക്കുകളിൽ പോകാനും അനുമതിയുണ്ട്.
കൂട്ടം കൂടി നിൽക്കാൻ പാടില്ല. വീടില്ലാത്തവർക്ക് താമസിക്കാൻ സർക്കാർ സംവിധാനങ്ങളുണ്ട്. ചിലരെങ്കിലും ഈ നിർദേശങ്ങൾ പാലിക്കാത്തവരുണ്ട്. അവരെ പൊലീസ് പിടികൂടി വീട്ടിൽ കയറ്റുന്നില്ല. ഏപ്രിൽ 30 വരെയാണ് നിലവിൽ നിയന്ത്രണങ്ങളുള്ളത്. അത് നീട്ടാനാണ് സാധ്യത. ഒരു ഗവേഷക വിദ്യാർഥിയെന്ന നിലയിൽ കോവിഡ്-19 മനുഷ്യനിർമിത വൈറസാണെന്ന് വിശ്വസിക്കുന്നില്ല. ഇതുവരെയുള്ള പഠനങ്ങൾ പറയുന്നതു പോലെ അത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെത്തിയതാണ്. ചൈനീസ് ൈവറസാണെന്ന പരാമർശമൊക്കെ ആദ്യം ചൈനീസ് വിദ്യാർഥികൾക്ക് നല്ല വിഷമം ഉണ്ടാക്കിയിരുന്നു. ലോകം മുഴുവൻ വൈറസിെൻറ ആക്രമണം നേരിടുകയാണല്ലോ. സർക്കാർ നിർദേശം കൃത്യമായി പാലിക്കുകയാണ് പോംവഴി. എത്രകാലം നീണ്ടുനിൽക്കുമെന്ന് പറയാനാകില്ല. എങ്കിലും അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷ.
സ്മിത ജോർജ്
ഗവേഷക വിദ്യാർഥി
കെന്‍റക്കി സർവകലാശാല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.