വാഷിങ്ടൺ: കിഴക്കൻ അഫ്ഗാനിസ്താനിൽ യു.എസിെൻറ ഡ്രോൺ ആക്രമണത്തിൽ അൽഖാഇദയുടെ മുതിർന്ന സൈനിക കമാൻഡർ ഖാരി യാസീൻ കൊല്ലപ്പെട്ടു.
മാർച്ച് 19ന് പാക് അതിർത്തിയോടു ചേർന്ന പക്ടിക പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു സംഭവം. പെൻറഗണും ഇക്കാര്യം സ്ഥിരീകരിച്ചു.
നിരപരാധികളെ കൊലപ്പെടുത്തുകയും ഇസ്ലാമിെൻറ പേരു നശിപ്പിക്കുകയും ചെയ്യുന്നവർ നിയമപരിധിയിൽനിന്ന് രക്ഷപ്പെടില്ലെന്നതിെൻറ തെളിവാണ് യാസീെൻറ മരണമെന്ന് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. പാകിസ്താനിലെ ബലൂചിസ്താൻ സ്വദേശിയാണ് ഖാരി യാസീൻ.
2008 സെപ്റ്റംബർ 20ന് ഇസ്‌ലാമാബാദിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിെൻറ സൂത്രധാരൻ യാസീനായിരുന്നു. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു.
2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണത്തിലും പങ്കുണ്ടെന്ന് യാസീൻ വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ എട്ടു പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.