അഫ്ഗാനിൽനിന്ന് യു.എസ്  4000 സൈനികരെ പിൻവലിക്കും

വാഷിങ്ടൺ: അഫ്ഗാനിസ്താനിലെ യു.എസ് സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായി. ഈ വാരത്തിൽ അഫ്ഗാനിൽനിന്ന്4000 സൈനികരെ യു.എസ് പിൻവലിക്കുമെന്ന് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.

സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസും താലിബാൻ അധികൃതരും ഒരാഴ്ച മുമ്പ് ചർച്ചകൾ പുനരാരംഭിച്ചിരുന്നു. തുടർന്നാണ് സൈന്യത്തെ പിൻവലിക്കാൻ യു.എസ് തീരുമാനിച്ചത്. നിലവിൽ 13,000 യു.എസ് സൈനികരാണ് അഫ്ഗാനിലുള്ളത്. സൈന്യത്തെ പിൻവലിക്കുന്ന കാര്യം യു.എസ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, എന്നുമുതലാണെന്ന് വ്യക്തമാക്കിയിട്ടില്ല. സൈന്യത്തെ പിൻവലിച്ചാൽ ആക്രമണം അവസാനിപ്പിക്കുമെന്നാണ് താലിബാെൻറ വാഗ്ദാനം.

നവംബർ അവസാനം അഫ്ഗാനിസ്താനിൽ അപ്രതീക്ഷിത സന്ദർശനത്തിെനത്തിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് താലിബാനുമായുള്ള ചർച്ച പുനരാരംഭിക്കുന്നതായി അറിയിച്ചത്.
Tags:    
News Summary - US army in afghan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.