വാഷിങ്ടൺ: എല്ലാ വർഷവും റമദാൻ മാസത്തിൽ സംഘടിപ്പിക്കപ്പെടാറുള്ള വൈറ്റ് ഹൗസ് ഇഫ്താർ വിരുന്നിന് അന്ത്യംകുറിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. രണ്ടു നൂറ്റാണ്ട് പഴക്കമുള്ള ചടങ്ങാണ് ഇൗ വർഷം പ്രസിഡൻറ് ഉപേക്ഷിച്ചത്. 1805ലാണ് ആദ്യമായി വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കപ്പെട്ടത്. പിന്നീട് പല വർഷങ്ങളിലും ഇത് തുടർന്നു.
എന്നാൽ, 1996 മുതൽ എല്ലാ വർഷവും ഇത് മുടക്കമില്ലാതെ തുടരുകയായിരുന്നു. ക്ലിൻറൻ, ബുഷ്, ഒബാമ എന്നിവരുടെ ഭരണകാലത്ത് മുടക്കമില്ലാതെ വിരുന്ന് തുടർന്നിരുന്നു. ഇൗ പാരമ്പര്യമാണ് ട്രംപ് ഭരണകൂടം തെറ്റിച്ചിരിക്കുന്നത്. അതിനിടെ, റമദാൻ വ്രതം അവസാനിച്ച ശനിയാഴ്ച മുസ്ലിംകൾക്ക് ഇൗദ് ആശംസ നേർന്ന് ൈവറ്റ് ഹൗസും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും പ്രസ്താവനയിറക്കിയിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ വർഷത്തേതിൽനിന്ന് വ്യത്യസ്തമായി യു.എസിൽ വർധിച്ചുവരുന്ന മുസ്ലിം വിരുദ്ധ ആക്രമണങ്ങളെക്കുറിച്ച് പ്രസ്താവനകളിൽ പരാമർശമില്ല.
കഴിഞ്ഞ വർഷം ബറാക് ഒബാമയുടെ പ്രസ്താവനയിൽ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുസ്ലിംകൾ അമേരിക്കൻ കുടുംബത്തിെൻറ പ്രധാന ഘടകമാെണന്നും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.