ഷികാഗോ: യു.എസിൽ വൈദ്യുതക്കസേരയിൽ ഷോക്കടിപ്പിച്ച് 63കാരെൻറ വധശിക്ഷ നടപ്പാക്കി. 2007നുശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരാളുടെ വധശിക്ഷ നടപ്പാക്കുന്നത്. സ്വന്തം മരണം വൈദ്യുതക്കസേരയില്‍ വേണമെന്ന എഡ്മണ്ട് സഗോർസ്കിയുടെ ആഗ്രഹം സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു.
മരിക്കാൻ ഏറ്റവും എളുപ്പമുള്ള വഴി ഇതാണെന്നായിരുന്നു അദ്ദേഹത്തിെൻറ കണ്ടെത്തൽ. ജസ്റ്റിസ് സോണിയ സോേട്ടാമേയർ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. വൈദ്യുതക്കസേരയിൽ ഷോക്കടിപ്പിച്ചും വിഷം കുത്തിവെച്ചും ആളുകളെ കൊല്ലുന്നതിന് എതിരാണെന്ന് അവർ പറഞ്ഞു.
‘അടിച്ചു പൊളിക്കാം’എന്നാണ് സകോര്‍സ്കി ശിക്ഷാവിധിക്കു മുമ്പ് അവസാനമായി പറഞ്ഞതെന്നാണ് സഹതടവുകാരൻ പറയുന്നത്. വിഷം കുത്തിവെച്ചാണ് സാധാരണ വധശിക്ഷ നടപ്പാക്കാറ്. എന്നാല്‍, തന്നെ കൊല്ലാന്‍ വിവാദമായ സഡാക്റ്റിവ് മിഡസോളന് എന്ന മരുന്നുതന്നെ വേണമെന്ന് കോടതിയില്‍ സഗോർസ്കി ആവശ്യപ്പെട്ടു. കോടതി ഇത് നിരാകരിച്ചതോടെ വൈദ്യുതക്കസേരയില്‍ ഇരുന്നുള്ള മരണം െതരഞ്ഞെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 7.26നാണ് ശിക്ഷ നടപ്പാക്കിയത്.
മയക്കുമരുന്ന് നല്‍കാമെന്ന് വാഗ്ദാനംചെയ്ത് രണ്ടുപേരെ കൊലപ്പെടുത്തിയെന്നാണ് സകോര്സ്കിക്കെതിരായ കേസ്. 1983ലാണ് സംഭവം. 35 വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു.
വൈദ്യുതക്കസേരയില്‍ ഇരുത്തി ഷോക്കടിപ്പിച്ചു െകാല്ലുന്നത് പൈശാചികവും ക്രൂരവുമായ ശിക്ഷാരീതിയായാണ് ലോകം വിലയിരുത്തുന്നത്. ശിക്ഷാരീതിക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.