ന്യൂയോർക്ക്: അമേരിക്കയിലെ മുസ്ലിംകളുടെയും അഭയാർത്ഥികളുടെയും വ്യക്തിഗത രജിസ്റ്ററി തയ്യാറാക്കാനുള്ള ട്രംപിെൻറ നീക്കത്തിന് പിന്തുണ നൽകില്ലെന്ന് അമേരിക്കയിലെ ടെക്നോളജി മേഖലയിലെ തൊഴിലാളികൾ. മുസ്ലിംകളെയും കുടിയേറ്റക്കാരെയും പിന്തുടരുന്നതിനാണ് രജിസ്റ്ററി നിർമ്മിക്കാനുള്ള നീക്കത്തിന് ട്രംപ് തുടക്കം കുറിച്ചതെന്നാണ് വിവരം. എന്നാൽ മതത്തിെൻറ അടിസ്ഥാനത്തിൽ ഇത്തരത്തിൽ രജിസ്റ്ററി നിർമ്മിക്കാനുള്ള നീക്കത്തിന് തങ്ങൾ പിന്തുണ നൽകിലെന്നാണ് ഗൂഗിൾ ഉൾപ്പെടെയുള്ള ടെക്നോളജി കമ്പനികളിലെ തൊഴിലാളികൾ അറിയിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഇവർ ഒരു തുറന്ന കത്ത് എഴുതുകയും ചെയ്തു. കത്തിൽ നിരവധി ടെക് കമ്പനികളിലെ തൊഴിലാളിൾ ഒപ്പ് വെച്ചതായാണ് വിവരം. ഡാറ്റ പോളിസിയുടെ പേരിൽ ദുരിതമനുഭവിക്കുന്ന മുസ്ലിംകൾക്കും കുടിയേറ്റക്കാർക്കും പിന്തുണ നൽകുന്നതായും കത്ത് പറയുന്നു. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. അതു കൊണ്ട് തന്നെ ഇത് അനുവദിക്കാനാവില്ലെന്നാണ് ടെക്നോളജി മേഖലയുടെ നിലപാട്.
സിലിക്കൺവാലിയുമായി ട്രംപിന് നല്ല ബന്ധമല്ല ഉള്ളത്. എൻസ്ക്രിപ്ഷൻ, കൂടിയേറ്റം , നിരീക്ഷണം എന്നീ വിഷയങ്ങളിൽ ട്രംപിന് ടെക് കമ്പനികളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇൗ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിെൻറ ഭാഗമായി ടെക്നോളജി മേഖലയിലെ പ്രമുഖ കമ്പനികളുമായി ചർച്ച നടത്താനൊരുങ്ങുകയാണ് ട്രംപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.