വാഷിങ്ടൺ: ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി വർഷങ്ങൾക്കു മുമ്പേ കൊല്ലപ്പെടേണ്ടയാളാണെന്ന് അമേരിക്കൻ പ്രസിഡൻറ ് ഡോണൾഡ് ട്രംപ്. യുദ്ധം തുടങ്ങാല്ല, അവസാനിപ്പിക്കാനാണ് സുലൈമാനിയെ വധിച്ചതെന്നും ട്രംപ് പറഞ്ഞു.
രക്തര ൂക്ഷിത പ്രവർത്തനത്തിന് അന്ത്യമായി. അമേരിക്കക്കാരുടെ ജീവിതം കൊണ്ട് പന്താടുന്ന എല്ലാ ഭീകരർക്കുമുള്ള മുന്നറിയ ിപ്പാണിത്. ഭീകരരുടെ നേതാവാണ് സുലൈമാനിയെന്നും ട്രംപ് ആരോപിച്ചു.
അമേരിക്കയിൽ ആക്രമണം നടത്താൻ സുലൈമാനി പദ്ധതിയിട്ടിരുന്നു. നിരവധി അമേരിക്കക്കാരുടെ മരണത്തിനും പരിക്കേൽക്കാനും റെവലൂഷനറി ഗാർഡ് മേധാവി കാരണമായിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനി ഉൾെപ്പടെ എട്ടു പേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് സൈനിക വിഭാഗത്തിന്റെ ഭാഗമായ ‘ഖുദ്സ് സേന’ മേധാവിയാണ് ഖാസിം സുലൈമാനി. ഇറാന് പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു.
വെള്ളിയാഴ്ച അർധരാത്രിയാണ് യു.എസ് സേന ആളില്ലാ വിമാനത്തിൽ വ്യോമാക്രമണം നടത്തിയത്. സൈനിക വ്യൂഹത്തിെന്റെ കാവലോടെയുള്ള യാത്രക്കിടെ ഉന്നതർ സഞ്ചരിച്ച രണ്ടു വാഹനങ്ങൾ റോക്കറ്റ് ഉപയോഗിച്ച് തകർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.