വാഷിങ്ടൺ: പുൽവാമയിൽ ജയ്ശെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ 40 ജവാൻമാർ കൊല്ലപ്പെട്ടത് അതിദാരുണമായ സംഭവമ െന്ന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. പുൽവാമ ഭീകരാക്രമണത്തെ കുറിച്ചും അതിനു ശേഷം അയൽരാജ്യങ്ങളായ ഇന്ത് യയും പാകിസ്താനുമിടയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ സംബന്ധിച്ചും റിേപ്പാർട്ട് ലഭിച്ചു. ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും ട്രംപ് പറഞ്ഞു.
ഫെബ്രുവരി 14ന് നടന്ന ആക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയും പാകിസ്താനും ഒരുമിച്ച് നീങ്ങുന്നതാണ് സന്തോഷമെന്നായിരുന്നു ട്രംപിെൻറ മറുപടി.
ഭീകരാക്രമണത്തെ ട്രംപ് നേരത്തെ അപലപിച്ചിരുന്നുവെങ്കിലും പ്രസ്താവന നടത്തിയിരുന്നില്ല. സംഭവത്തിന് പിറകെ ഇന്ത്യയെ പിന്തുണച്ച യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ആക്രമണത്തെ പ്രതിരോധിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു.
പാകിസ്താൻ തീവ്രവാദ സംഘടനകളെ പിന്തുണക്കുന്നത് അവസാനിപ്പിക്കണമെന്നും ജയ്ശെ മുഹമ്മദിനെതിരെ കർശന നടപടിയെടുക്കണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ പോംപെ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് എന്നിവർ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.