വാഷിങ്ടൺ: ഐ.എസ് നേതാവ് ബഗ്ദാദി വധത്തിെൻറ നിമിഷങ്ങൾ അമേരിക്കയിലിരുന്ന് കാണ ുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ചിത്രങ്ങൾ കൃത്രിമവും പ്രചാരണം ലക്ഷ്യമിട്ട് പി ന്നീട് എടുത്തതുമാണെന്ന് ആരോപണം. റൊണാൾഡ് റീഗൺ, ബറാക് ഒബാമ എന്നിവർ പ്രസിഡൻറുമാർ ആയിരുന്ന കാലത്ത് വൈറ്റ് ഹൗസിലെ മുഖ്യ ഫോട്ടോഗ്രാഫർ ആയിരുന്ന പീറ്റ് സൂസ ആണ് ആരോപണം ഉന്നയിച്ചത്.
സിറിയയിൽ ബഗ്ദാദി ഓപറേഷൻ നടന്ന് 90 മിനിറ്റ് കഴിഞ്ഞാണ് ട്രംപ് ഉന്നത സൈനിക സംഘത്തിനൊപ്പം ഇരുന്ന് പടം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കാമറ ഡാറ്റയിൽ ഇക്കാര്യം വ്യക്തമാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഫോട്ടോ എടുത്ത സമയത്തും ഓപറേഷൻ തുടർന്നിരിക്കാനാണ് സാധ്യത എന്ന് ട്രംപ് അനുകൂലികൾ പറഞ്ഞു.
ഇതേതുടർന്ന്, ആരും അന്തിമ നിഗമനത്തിൽ എത്തേണ്ടെന്നും കാര്യങ്ങൾ നടന്ന സമയം കൃത്യമായി മാധ്യമ പ്രവർത്തകർ കണ്ടെത്തട്ടെ എന്നും സൂസ ട്വിറ്ററിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.