വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും വ്യവസായ താൽപര്യങ്ങൾക്കും കോവിഡിനെ ഉപയോഗിച്ച പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് ആയിരക്കണക്കിന് അമേരിക്കക്കാരുടെ മരണത്തിന് ഉത്തരവാദിയെന്ന് പ്രമുഖ ചിന്തകൻ നോം ചോംസ്കി.
രാജ്യത്തിെൻറ രക്ഷകനായി ചമഞ്ഞ് സാധാരണക്കാരായ അമേരിക്കക്കാരെ ട്രംപ് പിറകിൽനിന്ന് കുത്തുകയായിരുന്നെന്ന് ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ചോംസ്കി പറഞ്ഞു.
വൻകിട കമ്പനികൾക്കു വേണ്ടി ആരോഗ്യ പരിരക്ഷ-ഗവേഷണ മേഖലക്കുള്ള സർക്കാർ ഫണ്ട് അദ്ദേഹം തടഞ്ഞു. തെൻറ ഉത്തരവാദിത്തം കൈയൊഴിഞ്ഞ് കോവിഡ് പ്രതിരോധത്തിെൻറ ചുമതല ഗവർണമാരുടെ തലയില്‍ കെട്ടിവെക്കുകയായിരുന്നു പ്രസിഡൻറ്.
ധാരാളം ജനങ്ങളെ കൊന്ന് തെൻറ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മെച്ചപ്പെടുത്തുന്ന ‘മികച്ച തന്ത്ര’മാണിതെന്നും ചോംസ്കി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.