ന്യൂയോർക്ക്: ഒാരോ രണ്ടാഴ്ച കൂടുേമ്പാഴും ഒരു ഭാഷ വീതം ഭൂമുഖത്തുനിന്ന് അപ്രത്യക് ഷമായിക്കൊണ്ടിരിക്കയാണ്. 19ാമത് ലോക മാതൃഭാഷാ ദിനാചരണത്തിെൻറ ഭാഗമായി യുനെസ്കോ പുറത്തുവിട്ട കണക്കാണിത്. ലോകത്ത് ആകെയുള്ള 6000 ഭാഷകളിൽ 43 ശതമാനവും വംശനാശഭീഷണി നേരിടുകയാണ്. ഇന്ത്യയിൽ മാത്രം വംശനാശ ഭീഷണി നേരിടുന്ന 600 ഭാഷകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വളരെ കുറച്ച് എണ്ണം ഭാഷകൾ മാത്രമാണ് നാം ഉപയോഗിക്കുന്നത്. പതിനായിരത്തിൽ താഴെ ആളുകൾ ഉപയോഗിക്കുന്ന ഭാഷയുണ്ടെങ്കിൽ അത് വംശനാശ ഭീഷണി നേരിടുന്നുവെന്ന് കരുതാം. 60 വർഷത്തിനിടെ ഇന്ത്യയിൽനിന്ന് ഇല്ലാതായത് 250 ഭാഷകളാണ്. ഒരുഭാഷ മരിക്കുേമ്പാൾ അതുമായ ബന്ധപ്പെട്ട സംസ്കാരം കൂടിയാണ് ഇല്ലാതാകുന്നത്.
1999 നവംബർ 17നാണ് യുനെസ്കോ ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008 ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ യു.എൻ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി. ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിെൻറ ഉദ്ഭവം. 1952 ഫെബ്രുവരി 21ന് ബംഗാളി ഭാഷാപ്രസ്ഥാനത്തിെൻറ പ്രതിഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്. ഭാഷാ സാംസ്കാരിക വൈവിധ്യവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ യുനെസ്കോ ആസ്ഥാനത്തും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.