????? ???????, ??? ???? ?? ??????? ???? ????????????? ????????????? ???????? ???? ??????????????

ജോ ബൈഡനെതിരെ ട്രംപ് നേരിട്ട് ഇടപെട്ടെന്ന് സ്ഥാനപതിയുടെ വെളിപ്പെടുത്തൽ

വാഷിങ്ടൺ: രാഷ്ട്രീയ എതിരാളി ജോ ബൈഡനെതിരെ അന്വേഷണത്തിന് യുക്രെയ്ൻ സർക്കാറിൽ സമ്മർദം ചെലുത് താൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് നിർദേശിച്ചതായി അമേരിക്കൻ സ്ഥാനപതിയുടെ വെളിപ്പെടുത്തൽ. രാജ്യമാകെ സംപ് രേഷണം ചെയ്ത പൊതുതെളിവെടുപ്പിൽ യുക്രെയ്നിലെ അമേരിക്കയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനായ വില്യം ബി. ടെയ് ലർ ജൂ നിയറാണ് ഇപ്രകാരം കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയത്. തെരഞ്ഞെടുപ്പിൽ സഹായിക്കാൻ ട്രംപ് വിദേശ രാജ്യത്തെ കൂട്ട ുപിടിച്ചെന്ന് സ്ഥാനപതി വ്യക്തമാക്കി. ഡെപ്യൂട്ടി അസി. സെക്രട്ടറി ജോർജ് കെന്‍റും ട്രംപിനെതിരെ മൊഴി നൽകി.

മുൻ വൈസ് പ്രസിഡന്‍റ് ജോ ബൈഡനും മകനുമെതിരെ അഴിമതിക്കേസിൽ നടപടിയെടുക്കാൻ യുക്രെയ് ൻ പ്രസിഡൻറിൽ സമ്മർദം ചെലുത്തിയ ആരോപണത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി ട്രംപിനെതിരെ ഇംപീച്ച്മെൻറിനൊരുങ്ങിയത്. രഹസ്യ സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നത് അവസാനിച്ചതോടെയാണ് പൊതു തെളിവെടുപ്പ് തുടങ്ങിയത്. പരസ്യ പൊതുതെളിവെടുപ്പ് ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്.

ട്രംപ് ഭരണകൂടത്തിെൻറ ഭാഗമായി ഇപ്പോൾ സർവിസിലുള്ളവരും മുമ്പ് ഉണ്ടായിരുന്നവരും ജനപ്രതിനിധി സഭയിലെ ഹൗസ് ഇൻറലിജൻസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി തെളിവു നൽകുകയാണ്.

പൊതുതെളിവെടുപ്പിന് ശേഷം ജുഡീഷ്യൽ കമ്മിറ്റിക്കു മുന്നിൽ മൊഴിയെടുപ്പ് നടക്കും. കുറ്റം തെളിഞ്ഞാൽ ഇംപീച്ച്മെൻറ് പ്രമേയം ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കും. സഭയിൽ ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്കായതിനാൽ പ്രമേയം നിശ്ശേഷം പാസാക്കാം. അതിനു ശേഷം കുറ്റവിചാരണ പ്രമേയം സെനറ്റിനു കൈമാറും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ അധ്യക്ഷതയിൽ 100 സെനറ്റർമാർ അടങ്ങിയ ജൂറിയാണ് ട്രംപിനെ വിചാരണ ചെയ്യുക.

വിചാരണക്കു ശേഷം സെനറ്റിൽ പ്രമേയം പാസായാൽ ശിക്ഷവിധിക്കും. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം പാസാക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇംപീച്ച്മെൻറ് നടപടികൾ പുതിയ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ യുക്രെയ്ൻ പ്രസിഡൻറുമായുള്ള ടെലിഫോൺ സംഭാഷണത്തിെൻറ ശബ്ദരേഖ പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു. ശനിയാഴ്ച രേഖ പുറത്തുവിടുമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഇംപീച്ച്മെന്‍റ് നേരിടുന്ന നാലാമത്തെ യു.എസ് പ്രസിഡൻറാണ് ട്രംപ്. ഈ നടപടിയിലൂടെ ഇവരിൽ ആരും അധികാരഭ്രഷ്ടരായിട്ടില്ല. വാട്ടർഗേറ്റ് വിവാദത്തിൽപെട്ട് ഇംപീച്ച്മെൻറ് ഉറപ്പാകുമെന്ന ഘട്ടത്തിൽ 1974ൽ റിച്ചാർഡ് നിക്സൻ രാജിവെക്കുകയായിരുന്നു.

Tags:    
News Summary - Impeachment hearings revelation on Trump’s Ukraine pressure-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.