ലോസ് ആഞ്ജലസ്: ‘ദ ബ്രാഡി ബഞ്ച്’ എന്ന ടെലിവിഷന്‍ ഷോയിലൂടെ താരമായ അമേരിക്കന്‍ നടി ഫ്ളോറന്‍സ് ഹാന്‍ഡേഴ്സണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 82 വയസ്സായിരുന്നു. ‘ഡാന്‍സിങ് വിത്ത് സ്റ്റാര്‍സ്’ എന്ന പരിപാടിക്ക് വേണ്ടിയാണ് ഫ്ളോറന്‍സ് അവസാനമായി കാമറക്ക് മുന്നിലത്തെിയത്.
2010ല്‍ ഫ്ളോറന്‍സ് ഇതേ ഷോയിലെ മത്സരാര്‍ഥിയായിരുന്നു. 1969ല്‍ സംപ്രേഷണം ആരംഭിച്ച ദ ബ്രാഡി ബഞ്ച് എന്ന ഷോയുടെ അഞ്ച് സീരീസുകളിലും ഫ്ളോറന്‍സ് വേഷമിട്ടിരുന്നു. അമേരിക്കന്‍ ടി.വി പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ ‘ദ ഫ്ളോറന്‍സ് ഹാന്‍ഡേഴ്സണ്‍ ഷോ’ എന്ന ടോക് ഷോയും ‘ഹൂസ് കുക്കിങ് വിത്ത് ഫ്ളോറന്‍സ് ഹാന്‍ഡേഴ്സണ്‍’ എന്ന കുക്കറി ഷോയും നയിച്ചത് അവരായിരുന്നു. ഇന്ത്യാനയിലെ ഡേലില്‍ പുകയില കര്‍ഷകരുടെ മകളായി ജനിച്ച ഫ്ളോറന്‍സ് ചെറിയ പ്രായത്തില്‍തന്നെ ഗായിക എന്ന പേര് നേടിയെടുത്തിരുന്നു.
ഫ്ളോറന്‍സ്-ഇറ ബെഴ്സ്റ്റെയ്ന്‍ ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്. 1985ല്‍ വിവാഹമോചിതയായ ശേഷം ഫ്ളോറന്‍സ് ജോണ്‍ കാപ്പസുമായി വീണ്ടും വിവാഹിതയായെങ്കിലും 2002ല്‍ അദ്ദേഹം അര്‍ബുദംബാധിച്ച് മരിച്ചു. വിഷ് യു വേര്‍ ഹിയര്‍, ഒക്ലഹോമ, ദ ഗേള്‍ ഹു കേം ടു സപ്പര്‍ തുടങ്ങിയ ഷോകളും ഫ്ളോറന്‍സിന്‍െറ പേര് എഴുതിച്ചേര്‍ക്കപ്പെട്ടവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.