ന്യൂയോർക്: കുഞ്ഞുങ്ങൾക്കായി കളിപ്പാട്ട നിർമാണ കമ്പനിയായ ഫിഷർ പ്രൈസ് പുറത്തിറക്കിയ 50 ലക്ഷം തൊട്ടിലുകൾ വിപണിയിൽനിന്ന് തിരിച്ചുവിളിച്ചു. ഈ ഉൽപന്നം നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയതിനെ തുടർന്നാണിത്. 2009ലാണ് കമ്പനി ആദ്യമായി തൊട്ടിലുകൾ പുറത്തിറക്കിയത്. അന്നുതൊട്ടിതുവരെ 30 കുഞ്ഞുങ്ങളാണ് മരിച്ചത്.
ഉൽപന്നം കൂടുതൽ സുരക്ഷിതത്വത്തോടെ പുറത്തിറക്കുമെന്ന് ഫിഷർ പ്രൈസ് അറിയിച്ചു. അപകടം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഉൽപന്നം വാങ്ങുന്നത് നിർത്തണമെന്ന് കമ്പനി മുന്നറിയിപ്പു നൽകിയിരുന്നു. തൊട്ടിലിൽ പ്രത്യേക രീതിയിൽ കിടക്കുേമ്പാൾ ശ്വാസ തടസ്സമനുഭവപ്പെട്ടാണ് കുഞ്ഞുങ്ങൾ മരിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.