വാഷിങ്ടൺ: താൻ ഒരാഴ്ചയിലേറെയായി മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിൻ മരുന്ന് കോവിഡ് പ്രതിരോധത്തിന് കഴിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. എന്നാൽ മലേറിയ മരുന്ന് കോവിഡിനെ പ്രതിരോധിക്കില്ലെന്നാണ് വൈറ്റ്ഹൗസ് വിദഗ്ധരുടെ അഭിപ്രായം.
തെൻറ പരിശോധന ഫലം നെഗറ്റിവാണ്. കോവിഡ് ലക്ഷണങ്ങളുമില്ല. എന്നാൽ പ്രതിരോധത്തിെൻറ ഭാഗമായാണ് മരുന്ന് കഴിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇത് നല്ല മരുന്നാണെന്നും ഒരുപാട് ഗുണവശങ്ങളുണ്ടെന്ന് കേട്ടറിഞ്ഞതായും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കോവിഡ് റിപ്പോർട്ട് ചെയ്തതുമുതൽ ഹൈഡ്രോക്ലോറോക്വിൻ മരുന്നിെൻറ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ട്രംപ് ശ്രമം തുടരുകയാണ്. എന്നാൽ, മരുന്ന് കോവിഡിനെ ചെറുക്കാൻ ഫലപ്രദമെല്ലന്നും ഉപയോഗം സൂക്ഷിച്ചുവേണമെന്നുമാണ് യു.എസ് സർക്കാർ വിദഗ്ധരും ഡോക്ടർമാരും നൽകിയ മുന്നറിയിപ്പ്. അതേസമയം, ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരും തന്നെപോലെ ഈ മരുന്ന് കഴിക്കുന്നുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. അതേസമയം, കോവിഡിനെ പ്രതിരോധിക്കാൻ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ യു.എസ് പ്രസിഡൻറ് തയാറല്ലതാനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.