വാഷിങ്ടൺ: യു.എസിലെ വ്യവസായ പാർക്കിലുണ്ടായ െവടിെവപ്പിൽ അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേറ്റു. ചിക്കാഗോ യിൽ നിന്ന് 65 കിലോമീറ്റർ അകലെ അറോറയിലാണ് വെടിെവപ്പുണ്ടായത്.
വലിയ ൈപപ്പുകൾക്ക് വാൾവ് നിർമിക്കുന്ന ഹെൻറി പ്രാറ്റ് എന്ന നിർമാണ കമ്പനിയിലാണ് വെടിവെപ്പുണ്ടായത്. കമ്പനിയിലെ െതാഴിലാളിയായ ഗ്രേ മാർട്ടിൻ എന്ന 45കാരനാണ് വെടിയുതിർത്തത്. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്കായിരുന്നു സംഭവം.
ഉടൻ സ്ഥലത്തെത്തിയ പൊലീസിനു നേരെയും ഇയാൾ വെടിയുതിർത്തു. വെടിവെപ്പിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഏറ്റമുട്ടലിനൊടുവിൽ പൊലീസ് അക്രമിയെ വെടിവെച്ചുവീഴ്ത്തി.
ഫ്ലോറിഡയിൽ പാർക്ക്ലാൻഡ് സ്കൂൾ വെടിവെപ്പിൽ 17 പേർ മരിച്ച സംഭവത്തിെൻറ ഒന്നാം വാർഷികത്തിെൻറ അടുത്ത ദിവസമാണ് വ്യവസായ പാർക്കിൽ വെടിവെപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.