ദില്‍മക്കെതിരെ ഗൂഢാലോചന; ബ്രസീലില്‍ മന്ത്രി പുറത്ത്

ബ്രസീലിയ: ബ്രസീലില്‍ പ്രസിഡന്‍റ് ദില്‍മ റൗസഫിനെ ഇംപീച്ച് ചെയ്യുന്നതിന് ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞു. അഴിമതി അന്വേഷണത്തില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിനായി ദില്‍മയെ ഇംപീച്ച്ചെയ്യുന്നതിന് ഗൂഢാലോചന നടത്തുന്നതിന്‍െറ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ബ്രസീലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ ഇടക്കാല മന്ത്രിസഭയിലെ പ്രമുഖ അംഗത്തിന് ഇതോടെ രാജിവെക്കേണ്ടിവന്നു.

താല്‍ക്കാലിക പ്രസിഡന്‍റ് മൈക്ക്ള്‍ ടെമറിന്‍െറ വിശ്വസ്തനും ഇടക്കാല മന്ത്രിസഭയിലെ ആസൂത്രണവകുപ്പ് മന്ത്രിയുമായ റൊമീറോ ജൂക്കയാണ് ദില്‍മക്കെതിരെ ഗൂഢാലോചന നടത്തിയതായി വെളിപ്പെട്ടത്. രാജിവെച്ചിട്ടില്ളെന്നും മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി മാറിനില്‍ക്കുകയാണെന്നും ജൂക്ക പ്രതികരിച്ചു.

നേരത്തെ, തന്‍െറ ഇംപീച്ച്മെന്‍റിന് ടെമറിന്‍െറ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് ദില്‍മ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ഗൂഢാലോചന പുറത്തായ സ്ഥിതിക്ക് ഇംപീച്ച്മെന്‍റ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ദില്‍മയുടെ വര്‍ക്കേഴ്സ് പാര്‍ട്ടി വൃത്തങ്ങള്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.