ആഫ്രോ-അമേരിക്കക്കാരിൽ കോവിഡിന് കൂടുതൽ സാധ്യത -ട്രംപ്

വാഷിങ്ടൺ: ആഫ്രോ -അമേരിക്കൻ സമൂഹം കൊറോണ വൈറസ് പകരാൻ കൂടുതൽ സാധ്യതയുള്ളവരാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കോവിഡ് പരിശോധന ഫലങ്ങൾ വിശകലനം ചെയ്യുേമ്പാൾ കിട്ടിയ വിവരമാണിതെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പ റഞ്ഞു.

യുഎസ് ഇതുവരെ 1.87 ദശലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തി. രാജ്യത്തെ മറ്റ് പൗരന്മാരെ അപേക്ഷിച്ച് ആഫ ്രോ- അമേരിക്കക്കാരെയാണ് രോഗം കൂടുതൽ ബാധിച്ചത്. ഈ വെല്ലുവിളി നേരിടാൻ നമ്മൾ കഴിവിെൻറ പരമാവധി ചെയ്യുന്നുണ്ട് -ട്രംപ് പറഞ്ഞു.


പരമ്പരാഗതമായി പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, ആസ്ത്മ തുടങ്ങിയ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരാണ് ആഫ്രോ - അമേരിക്കൻ സമൂഹത്തിലുള്ളവരെന്നും പുതിയ സാഹചര്യത്തിൽ ഇത് പ്രയാസകരമാവുകയാണെന്നും എൻ.ഐ.എ.ഐ.ഡി ഡയറക്ടർ ഡോ. ആൻറണി ഫൗസി പറഞ്ഞു. കോവിഡ് രോഗികളെ ഗുരുതരാവസ്ഥയിലാക്കുന്ന ആരോഗ്യ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ‌, അവ നിർ‌ഭാഗ്യവശാൽ‌ ഈ സമൂഹത്തിൽ കൂടുതലാണ്. ഞങ്ങൾക്ക് അതിൽ വളരെയധികം ആശങ്കയുണ്ട്. സങ്കീർണതകൾ ഒഴിവാക്കാൻ ഏറ്റവും മികച്ച പരിചരണം നൽകുക മാത്രമാണ് വഴി -ഡോ. ഫൗസി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്ന് വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സ് അംഗം ഡോ. ഡെബോറ ബ്രിക്സ് പറഞ്ഞു. ആഫ്രോ - അമേരിക്കൻ സമൂഹം വൈറസിന് കൂടുതൽ സാധ്യതയുള്ളവരാണെന്ന ധാരണ നൽകാൻ ആഗ്രഹിക്കുന്നില്ല. അപ്രകാരമുള്ള ഒരു രേഖയും ഞങ്ങളുടെ പക്കലില്ല. എന്നാൽ, മറ്റു സമൂഹങ്ങളെ അപേക്ഷിച്ച് ആേരാഗ്യപ്രശ്നങ്ങൾ ഇവരിൽ കൂടുതലാണെന്നത് യാഥാർഥ്യമാണ് -ഡോ. ഡെബോറ പറഞ്ഞു.

Tags:    
News Summary - African Americans at more risk for coronavirus, says Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.