കൈറോ: 2011ൽ ചരിത്ര പ്രസിദ്ധമായ അറബ് വസന്തത്തിന് ശേഷം നിലവിൽ വന്ന ജനാധിപത്യ ഇൗജിപ്തിെൻറ പ്രഥമ പ്രസിഡൻറും മുസ്ലിം ബ്രദർഹുഡ് നേതാവുമായിരുന്ന മുഹമ്മദ് മുർസി വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. പതിറ്റാണ്ടുകൾ നീണ്ട ഏകാധിപത്യവും അടിയന്തരാവസ്ഥയും പിടിമുറുക്കിയ ഈജിപ്തിന് ജനാധിപത്യത്തിെൻറ ശുദ്ധവായു സമ്മാനിച്ചത് മുർസിയുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ, രാജ്യം അദ്ദേഹത്തിന് തിരികെ നൽകിയതാകട്ടെ, നീണ്ട തടവുജീവിതവും വീരചരമവും.
ജനാധിപത്യഭരണത്തിൽ തെൻറ വിശ്വസ്തനായിരുന്ന അബ്ദുൽ ഫത്താഹ് അൽസീസിയായിരുന്നു പട്ടാള അട്ടിമറിയിലൂടെ 2013ൽ അദ്ദേഹത്തെ അധികാര ഭ്രഷ്ടനാക്കിയത്.
തുടർന്ന് പട്ടാള ഭരണം ചുമത്തിയ എണ്ണമറ്റ കേസുകളിൽ തേൾ കോട്ട എന്നറിയപ്പെടുന്ന കൈറോവിലെ തോറ ജയിലിൽ വർഷങ്ങൾ നീണ്ട തടവ്. മരണത്തിന് മുമ്പ് തടവറയിൽ മുഹമ്മദ് മുർസി അനുഭവിച്ചത് ക്രൂരപീഡനമായിരുന്നു. കേസുകളുടെ ഭാഗമായി 2019 ജൂൺ 17ന് കോടതിയിൽ ഹാജരായ അദ്ദേഹം വിചാരണക്കിടെ കുഴഞ്ഞുവീഴുകയും തുടർന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.
കടുത്ത പ്രമേഹവും കരൾ രോഗവും ബാധിച്ചിരുന്ന മുർസിക്ക് അന്താരാഷ്ട്ര മര്യാദ അനുസരിച്ചുള്ള പരിഗണനകളൊന്നും ജയിലിൽ ലഭ്യമാക്കുന്നില്ലെന്നും അത് അദ്ദേഹത്തിെൻറ ജീവൻ അപകടപ്പെടുത്തുമെന്നും കുടുംബം നിരന്തരം പരാതിപ്പെട്ടിരുന്നു. കോടതി മുറികൾ സീസിയുടെ തീട്ടൂരങ്ങൾ മാത്രം വായിച്ചുകേൾപ്പിച്ചപ്പോഴെല്ലാം അദ്ദേഹം ധീരമായി നിലയുറപ്പിച്ചു. മരണംവരെ നിലപാടിൽ മാറ്റമില്ലെന്നറിയിച്ചു. വിചാരണ പൂർണമായും രഹസ്യമായതോടെ വിധികൾ മാത്രമായിരുന്നു സർക്കാർ മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞത്.
ഹുസ്നി മുബാറക്കിെൻറ 30 വർഷത്തെ ഏകാധിപത്യഭരണത്തിന് വിരാമമിട്ടുകൊണ്ടായിരുന്നു ചരിത്രം സൃഷ്ടിച്ചുകൊണ്ടുള്ള മുർസിയുടെ അധികാരാരോഹണം. 2012 ജൂലൈ 25നാണ് മുർസി ഈജിപ്തിെൻറ പ്രസിഡൻറായി അധികാരമേൽക്കുന്നത്. മുസ്ലിം ബ്രദർഹുഡിെൻറ രാഷ്ട്രീയ കക്ഷിയായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ നേതാവ് എന്ന നിലക്കായിരുന്നു പുതിയ പദവി. കടുത്ത സാമ്പത്തിക പ്രതിസന്ധി വേട്ടയാടിയ രാജ്യത്തെ പുതിയ വെളിച്ചത്തിലേക്ക് നയിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾക്ക് രാജ്യം അംഗീകാരം നൽകിയെങ്കിലും രാഷ്ട്രീയ പ്രതിയോഗികൾക്കും അയലത്തെ ശക്തികൾക്കും അത് ദഹിച്ചില്ല.
ഇത് ഗൂഢാലോചനയായി വളർന്ന് ഒരു വർഷം പൂർത്തിയാക്കുംമുമ്പ് മുർസി അധികാര ഭ്രഷ്ടനായി. മുർസി തന്നെ നിയമിച്ച സൈനിക മേധാവി അബ്ദുൽ ഫത്താഹ് സീസി നയിച്ച സൈനിക അട്ടിമറിക്കൊടുവിലായിരുന്നു പുറത്താക്കപ്പെടുന്നതും ദിവസങ്ങൾ കഴിഞ്ഞ് ജയിലിലടയ്ക്കപ്പെടുന്നതും.
നാലു വർഷത്തേക്ക് അധികാരത്തിലേറിയ മുർസിയെ ഒരു വർഷത്തിനു ശേഷം പുറത്താക്കിയ സീസി ഭരണകൂടം പിന്നീട് പ്രതികാരനടപടികളിലേക്ക് തിരിയുകയായിരുന്നു.
ഹമാസുമായി ചേർന്ന് ഇൗജിപ്തിലെ പ്രക്ഷോഭകാരികൾക്കെതിരെ ഗൂഢാലോചന നടത്തിയതിനായിരുന്നു അന്ന് മുർസിയെ കോടതിയിൽ ഹാജരാക്കിയത്. 2012ൽ പ്രസിഡൻറിെൻറ കൊട്ടാരത്തിനു പുറത്തു നടന്ന പ്രക്ഷോഭത്തിൽ പെങ്കടുത്തവരെ പീഡിപ്പിച്ചുവെന്ന് കാട്ടി മുർസിക്ക് വിധിച്ചത് 20 വർഷത്തെ തടവായിരുന്നു. ഖത്തറിന് ഒൗദ്യോഗികരഹസ്യം കൈമാറിയെന്ന കേസിൽ 2016ൽ 25 വർഷത്തേക്കും പിന്നീട് ജുഡീഷ്യറിയെ അപമാനിച്ചെന്ന കേസിൽ മൂന്നു വർഷത്തേക്കും തടവ് ശിക്ഷ വിധിച്ചു.
മരണത്തിന് മുമ്പ് മൂന്ന് വർഷത്തോളമായിരുന്നു മുർസി ദക്ഷിണ െകെറോയിലെ കുപ്രസിദ്ധമായ തോറ ജയിലിൽ ഏകാന്തതടവിൽ കഴിഞ്ഞത്. പിതാവ് തടവിൽ അനുഭവിച്ച ക്രൂര പീഡനം മകൻ അബ്ദുല്ല മുർസി വെളിപ്പെടുത്തിയിരുന്നു. 2018 മാർച്ചിൽ യു.കെയിലെ പാർലമെൻറ് അംഗങ്ങളുടെ സമിതിയായ ഡിറ്റൻഷൻ റിവ്യൂ പാനലിന് നൽകിയ മൊഴിയിലായിരുന്നു പിതാവ് നേരിട്ട പീഡനങ്ങൾ അബ്ദുല്ല വിവരിച്ചത്.
മൊഴിയുടെ വിശദാംശങ്ങൾ:
"2013 ജൂലൈ മൂന്നിനുണ്ടായ പട്ടാള അട്ടിമറിക്കുശേഷം ഒരിക്കൽ മാത്രമാണ് അദ്ദേഹത്തെ കാണാനായത്. അട്ടിമറി അംഗീകരിക്കുക എന്നാവശ്യത്തിന് കീഴടങ്ങാതിരുന്നതിനാലാണ് തടവനുഭവിക്കേണ്ടി വന്നത്. ആദ്യത്തെ നാലുമാസം അദ്ദേഹത്തെ എവിടെയാണ് പാർപ്പിച്ചിരുന്നതെന്ന് പോലും ഞങ്ങൾക്കാർക്കും അറിവില്ലായിരുന്നു. അലക്സാണ്ട്രിയയിലെ തടങ്കൽ കേന്ദ്രത്തിലാണ് അദ്ദേഹമുള്ളതെന്ന് പിന്നീട് മനസിലാക്കി. അത്രയും നാൾ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ഉണ്ടായില്ല.
2013 നവംബർ നാലിന് അലക്സാണ്ട്രിയയിലെ തന്നെ ബുർജ് അൽ അറബ് ജയിലിലേക്ക് അദ്ദേഹത്തെ മാറ്റി. അഞ്ചുമാസം അവിടെയായിരുന്നു. 2013 നവംബർ ഏഴിന് അദ്ദേഹത്തെ കുടുംബസമേതം സന്ദർശികാനായി. അരമണിക്കൂർ മാത്രം നീണ്ട കൂടിക്കാഴ്ചയായിരുന്നു അത്. ഞങ്ങൾ ഒരുമിച്ചിരുന്ന മുറിയിൽ ഞങ്ങൾക്ക് ചുറ്റിലും അഞ്ച് ഒാഫിസർമാരുണ്ടായിരുന്നു. മനസ് തുറന്ന് എന്തെങ്കിലും സംസാരിക്കാനുള്ള സാഹചര്യം അന്നവിടെ ഉണ്ടായിരുന്നില്ല. ഞങ്ങൾ കൈയിൽ കരുതിയിരുന്ന നല്ല ഉടുപ്പുകൾ അദ്ദേഹത്തിന് നൽകി. അന്ന് കാണുേമ്പാൾ അദ്ദേഹത്തിെൻറ ശരീരത്തിന് ക്ഷീണം ബാധിച്ചതായി തോന്നിയില്ല.
ഞാൻ അദ്ദേഹത്തെ അവസാനമായി കാണുകയായിരുന്നു അന്ന്. പിന്നീട് ഒരുപാട് തവണ സന്ദർശനത്തിന് ഞാൻ അനുമതി തേടിയെങ്കിലും എല്ലാം തള്ളപ്പെട്ടു. ഏതാണ്ട് അഞ്ചുമാസം കഴിഞ്ഞ് അദ്ദേഹത്തെ തോറ ജയിൽ സമുച്ചയത്തിലെ തോറ ഫാം ജയിലിലേക്ക് മാറ്റി. 2014 ജൂലൈയിൽ ഞാനും തടവിലായി. ലഹരിമരുന്നുകൾ കൈവശം വെച്ചെന്ന ആരോപിച്ചായിരുന്നു അത്. പിന്നീട് ഞാൻ വിട്ടയക്കെപ്പട്ടു.
2016 ഡിസംബർ 20ന് എെൻറ സഹോദരൻ ഉസാമയും തടവിലാക്കപ്പെട്ടു. ജയിലിലായി 10 മാസങ്ങൾക്കുശേഷമാണ് ഉസാമയെ എനിക്ക് കാണാനായത്. ആഴ്ചയിലൊരിക്കൽ തടവുകാരെ കാണാൻ ഇൗജിപ്ത് നിയമം അനുവദിക്കുന്നുണ്ട്. പക്ഷേ, കാരണമൊന്നുമില്ലാതെ, അവനെ കാണാനുള്ള എെൻറ കുടുംബത്തിെൻറയും അവെൻറ ഭാര്യയുടെയും അപേക്ഷകൾ തള്ളപ്പെട്ടു.
2017 ജൂലൈയിൽ പിതാവിെന സന്ദർശിക്കാൻ അനുമതി കിട്ടി. അദ്ദേഹം തടവിലാക്കപ്പെട്ട ശേഷം നടന്ന രണ്ടാം കൂടിക്കാഴ്ചയിൽ പക്ഷേ, അദ്ദേഹത്തെ കാണാൻ എനിക്കായില്ല. സ്ത്രീകൾക്ക് മാത്രമേ അദ്ദേഹത്തിന് കാണാനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ. മാതാവും എെൻറ സഹോദരിമാരും അദ്ദേഹത്തെ കണ്ടു. നാലുവർഷങ്ങൾക്കുശേഷം നടന്ന ആ കൂടിക്കാഴ്ച വെറും 25 മിനുട്ടുകൾ മാത്രമാണ് നീണ്ടത്. നാലുവർഷത്തെ ജീവിതം, അനുഭവങ്ങൾ എല്ലാം എങ്ങനെയാണ് അത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിക്കാനാവുക?
പിന്നീട് പലതവണ അദ്ദേഹത്തെ കാണാൻ ശ്രമിച്ചു. എല്ലായ്പ്പോഴും അനുമതി നിഷേധിക്കപ്പെെട്ടങ്കിലും ഞാൻ അദ്ദേഹത്തെ കാണാൻ മാസത്തിൽ ഒരിക്കലെങ്കിലും ആ ‘തേൾകോട്ട’യിലെത്തി. പക്ഷേ, പിന്നീട് ഒരിക്കൽപോലും അദ്ദേഹത്തെ കാണാനായില്ല.
ജയിലിലെ അദ്ദേഹത്തിെൻറ അവസ്ഥയെ പറ്റി ഞങ്ങൾ അറിയുന്നത് വക്കീലുമാരിൽനിന്നും അദ്ദേഹം തെന്ന കോടതിയിൽ നൽകിയ മൊഴികളിൽനിന്നുമാണ്. പ്രമേഹവും, നേത്രരോഗങ്ങളും അലട്ടുന്ന തനിക്ക് മതിയായ ചികിത്സ ജയിലിൽ ലഭിക്കുന്നില്ലെന്ന് അദ്ദേഹം കോടതിയിൽ തന്നെ പറഞ്ഞതാണ്. വെറും സിമൻറ് തറയിൽ കിടക്കുന്നത് മൂലമുണ്ടാവുന്ന പുറംവേദന, മോശം ഭക്ഷണം എന്നിവയെ കുറിച്ച് അദ്ദേഹം കോടതിയിൽ മൊഴി നൽകിയിരുന്നു.
എെൻറ പിതാവിനെ എനിക്ക് നന്നായി അറിയാം. പരാതിപ്പെടുന്ന ഒരു സ്വഭാവം അദ്ദേഹത്തിനില്ല. അങ്ങനെയുള്ള ആളെ അത്തരമൊരു അവസ്ഥയിൽ കാണുകയെന്നാൽ കഷ്ടമാണ്. ശരിയായ ചികിത്സയും, സൗകര്യങ്ങളും ലഭിക്കാത്തതിനാൽ, കരൾ, കിഡ്നി സംബന്ധമായ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ഒരിക്കൽ 2016ൽ റമദാനിൽ രക്തത്തിലെ പഞ്ചസാര കുറഞ്ഞ്, ബോധം കെട്ടുവീണു. 2017ൽ അദ്ദേഹത്തെ ഒരു ഡോക്ടർ പരിശോധിച്ചു. എന്നാൽ സ്റ്റെതസ്കോപ്പും ബ്ലഡ് പ്രഷർ മോണിറ്ററും മാത്രമാണ് ആ ഡോക്ടറുടെ കൈയിലുണ്ടായിരുന്നത്.
ജയിലിലെ പരിതാപകരമായ അവസ്ഥകൾ പലതവണ കോടതിയിൽ അദ്ദേഹം പറഞ്ഞതാണ്. എന്നാൽ പരിഹാരം ഒന്നുമുണ്ടായില്ല. എെന്തങ്കിലും സഹായത്തിന് കാവൽക്കാരെ വിളിച്ചാൽ പ്രതികരണമുണ്ടാവില്ല. ഒരിക്കൽ, പുലർച്ചെ മൂന്ന് മണിക്ക് അദ്ദേഹത്തിെൻറ സെല്ലിൽ കയറി ജയിൽ ഗാർഡുകൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.
മുസ്ലിം ബ്രദർഹുഡ് അംഗങ്ങളായ ഒരുപാട് പേർ ആ ‘തേൾകോട്ട’യിലുണ്ട്. എന്നാൽ അവരിൽ മിക്കവരും ഒന്നിലധികം ആളുകളുള്ള സെല്ലുകളിലാണ്. എെൻറ പിതാവ് തീർത്തും ഏകാന്ത തടവിലാണ് കഴിയുന്നത്. 2013 മുതൽ തുടങ്ങിയ തടവിനിടെ, വെറും അഞ്ചുതവണയാണ് അദ്ദേഹത്തിന് തെൻറ അഭിഭാഷകരും സംസാരിക്കാൻ അവസരമുണ്ടായത്. രണ്ടേ രണ്ടുതവണയാണ് ഇക്കാലയളവിൽ കുടുംബക്കാർ അദ്ദേഹത്തെ കണ്ടത്..’’
പിതാവ് മരിച്ച് രണ്ട് മാസങ്ങൾക്ക് ശേഷം മകൻ അബ്ദുല്ലയും ലോകത്തോട് വിടപറഞ്ഞു. കെയ്‌റോയ്ക്ക് തെക്കുള്ള ഗിസയിലെ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് അബ്ദുല്ല മരിച്ചതെന്ന് ഇൗജിപിഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിതാവിെൻറ മരണശേഷം കുടുംബത്തിെൻറ വക്താവ് എന്ന നിലക്ക് സർക്കാരിനെതിരെ സംസാരിച്ചത് അബ്ദുല്ല മുർസിയായിരുന്നു. മരണത്തിന് കാരണക്കാരായി ജഡ്ജി ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ പേരുകൾ അദ്ദേഹം പുറത്തുവിട്ടത് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.