ന്യൂഡൽഹി: ആഫ്രിക്കയിലെ ബെനിൻ സമുദ്രാതിർത്തിയിൽ നിന്ന് കടൽെക്കാള്ളക്കാർ തട്ടിെയടുത്ത, മലയാളിയായ ശ്രീഉണ്ണി ഉൾപ്പെടെ 22 ഇന്ത്യൻ നാവികരടങ്ങുന്ന കപ്പൽ കൊള്ളക്കാർ വിട്ടയച്ചു. ഫെബ്രുവരി ഒന്നിന് ആഫ്രിക്കൻ അതിർത്തിയിൽ നിന്നാണ് കപ്പൽ കൊള്ളക്കാർ ഹൈജാക്ക് ചെയ്തത്. അവർ ആവശ്യെപ്പട്ട പണം നൽകിയാണ് കപ്പൽ മോചിപ്പിച്ചതെന്ന് ഹോങ്കോങ്ങിെല കമ്പനി അറിയിച്ചു.
ഉദുമ പെരിലവളപ്പിലെ അശോകെൻറ മകന് ശ്രീഉണ്ണിയാണ് (25) കപ്പലിലുണ്ടായിരുന്ന മലയാളി. എം.ടി മറീന എക്സ്പ്രസ് എന്ന എണ്ണക്കപ്പലില്നി ന്നുള്ള അവസാന സിഗ്നല്‍ ലഭിച്ചത് ജനുവരി 31ന് വൈകീട്ട് ആറരക്കാണ്. 52 കോടി രൂപ മൂല്യംവരുന്ന 13,500 ടണ്‍ ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്. ക്യാപ്റ്റനുമായി ആശയ വിനിമയം നടത്തി. ജീവനക്കാരെല്ലാം സുരക്ഷിതരാണ്. കപ്പൽ തിരികെ യാത്ര തുടങ്ങിെയന്നും കമ്പനി അറിയിച്ചു.
22 ഇന്ത്യക്കാരുൾപ്പെടെ കൊള്ളക്കാർ തട്ടിെയടുത്ത കപ്പൽ വിട്ടയച്ചതായി സന്തോഷപൂർവം അറിയിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.