ഖർത്തൂം: സുഡാനിലെ ജനകീയ സമരത്തെ അടിച്ചമർത്താൻ സൈന്യം തെരുവിൽ. രാജ്യവ്യാപകമായി നിസ്സഹകരണ സമരത്തിന് പ്രതിപക്ഷം പദ്ധതിയിട്ട സാഹചര്യത്തിലാണ് സൈന്യത്തിെൻറ നീ ക്കം. സമരത്തിൽ പങ്കെടുത്തവരെ വ്യാപകമായി അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
സുഡാനീ സ് പ്രഫഷനൽ അസോസിയേഷനാണ് (എസ്.പി.എ) സമരത്തിന് നേതൃത്വം നൽകുന്നത്. ഡിസംബറിൽ ഉമർ അൽ ബഷീറിനെ പ്രസിഡൻറു സ്ഥാനത്തുനിന്ന് പുറത്താക്കാൻ പടനയിച്ചതും ഇതേ സംഘമായിരുന്നു. ഞായറാഴ്ച മുതലാണ് സൈനിക ഭരണകൂടത്തിെൻറ നിയമങ്ങൾ അനുസരിക്കാൻ കൂട്ടാക്കാതെ എസ്.പി.എ നിസ്സഹകരണ സമരം തുടങ്ങിയത്.
ബാങ്ക് ജോലിക്കാർ, ഡോക്ടർമാർ, വ്യോമഗതാഗതം നിയന്ത്രിക്കുന്നവർ, പൈലറ്റുമാർ, ഇലക്ട്രിക്കൽ എൻജിനീയർമാർ, സാമ്പത്തിക ശാസ്ത്രജ്ഞർ എന്നിവരെയാണ് ഇൻറലിജൻസ് സർവിസ് പ്രധാനമായും ഉന്നംവെക്കുന്നത്. സൈന്യത്തിെൻറ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 120 ആയി. എത്രപേരെ തടവിൽവെച്ചുവെന്നതിന് കണക്കില്ലെന്ന് സന്നദ്ധപ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. വെടിയുതിർത്തും കണ്ണീർവാതകം പ്രയോഗിച്ചുമാണ് സുഡാൻ പൊലീസ് പ്രക്ഷോഭം അടിച്ചമർത്തുന്നത്.
സുഡാനിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. ജനാധിപത്യ സർക്കാറിനു വേണ്ടി നിലകൊള്ളുന്നവർക്കെതിരെ സൈനിക നടപടി ശക്തമാക്കിയതോടെ സുഡാനെ ആഫ്രിക്കന്‍ യൂനിയനിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സൈനിക ഭരണകൂടത്തിനുമേൽ സമ്മർദം ശക്തമാക്കുന്നതിെൻറ ഭാഗമായിട്ടാണ് സസ്പെൻഷൻ. ജനാധിപത്യ ഭരണം വരുന്നതുവരെ ഇതു തുടരുമെന്ന് ആഫ്രിക്കൻ യൂനിയൻ അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.