കെയ്റോ: മൂന്ന് നില കെട്ടിത്തിന്‍റെ മുകളിൽ നിന്നും വീണ കുട്ടിയുടെ രക്ഷകാനായെത്തിയ പൊലീസുകാരനാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ താരം. ദക്ഷിണ കെയ്റോയിലാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ കാലു തെറ്റിയാണ് അഞ്ചു വയസുകാരൻ ബാൽക്കണിയിൽ കുടുങ്ങിയത്.ആദ്യം ഒന്ന് പകച്ചെങ്കിലും സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ താഴെയുണ്ടായിരുന്ന പൊലീസുകാർ ജാഗരൂകരായി. സമീപത്തു കിടന്ന കാർപ്പെറ്റ് നിവർത്തി കുട്ടിയെ രക്ഷിക്കാനൊരുങ്ങിയെങ്കിലും അതിനു മുൻപെ കുട്ടി താഴേക്ക് വീണു.
എന്നാൽ പൊലീസുകാരിലൊരാൾ പെട്ടെന്ന് ചാടി കുട്ടിയെ പിടിച്ചു. ഇരുവരും നിലത്ത് വീണു. ഒരു പോറൽ പോലുമേൽക്കാതെ കുട്ടി സുരക്ഷിതം. ദൃശ്യങ്ങൾ ഇൗജിപ്ത് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടതോടെ സാമൂഹ്യമാധ്യമങ്ങളും ഏറ്റെടുത്തു. കുട്ടിയെ രക്ഷിച്ച പൊലീസുകാരായ കാമില്‍ ഫാത്തി ജൈദ്, ഹസ്സന്‍ സയീദ് അലി, സാബ്രി മഹ്‌റൂസ് അലി എന്നിവർക്ക് അഭിനന്ദന പ്രവാഹം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.