[File: Siphiwe Sibeko/Reuters]

ആനകൾ മാത്രം മരിച്ചുവീഴുന്ന കാട്; ദുരൂഹതയുടെ ചുരുളഴിക്കാൻ ബോട്സ്വാന സർക്കാർ

ഗാബോറോൺ: ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ദുരൂഹസാചര്യത്തിൽ ചരിഞ്ഞത് 350ലധികം ആനകൾ. ഒക്വാംഗോ തുരുത്തിലാണ് ആനകളുടെ ശവശരീരങ്ങൾ കണ്ടെത്തിയത്. വേട്ടയാടിയതിെൻറയോ വിഷം നൽകിയതിെൻറയോ ലക്ഷണങ്ങൾ ആനകളുടെ ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ആനകളുടെ കൊമ്പുകളും നഷ്ടപ്പെട്ടിട്ടില്ല. 

ലോകത്ത് ഏറ്റവുമധികം ആനകളുള്ള രാജ്യമാണ് ബോട്സ്വാന. 1.30 ലക്ഷത്തോളം ആനകളാണ് വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലുള്ളത്. ഒക്വാംഗോ തുരുത്തിൽ മാത്രമായി 15000ത്തോളം ആനകളുണ്ട്. ആഫ്രിക്കയിലെ ആനകളുടെ ആകെ എണ്ണത്തിൽ മൂന്നിലൊന്നും ഉള‌ള രാജ്യം കൂടിയാണിത്. 

മറ്റ് വനജീവികളൊന്നും മരിക്കാതെ ആനകൾ മാത്രം ചെരിഞ്ഞത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. വെള്ളത്തിൽ നിന്നോ മണ്ണിൽ നിന്നോ പകർന്ന അഞ്ജാത രോഗമാണെന്നാണ് പ്രാഥമിക നിഗമനം. പൊതുവേ ആനകൾ കൂട്ടമായി മരിക്കുന്ന സാഹചര്യമുണ്ടാകുന്നത് വരൾച്ചയുടെ സമയത്താണ്. എന്നാൽ, ബോട്സ്വാനയിൽ ചരിഞ്ഞ ആനകളുടെയും ശവശരീരങ്ങൾ കണ്ടെത്തിയത് ജലാശയങ്ങൾക്ക് സമീപത്തും.

[File: Cameron Spencer/Getty]
 

അതേസമയം, പ്രദേശത്ത് നിരവധി ആനകളെ ദുർബലവും ക്ഷീണിതരുമായി കാണപ്പെട്ടതായി വന്യജീവികളുമായി ബന്ധപ്പെട്ട ചാരിറ്റബ്ൾ ഒാർഗനൈസേഷൻ ഇ.ഡബ്ല്യൂ.ബി അധികൃതർ അറിയിച്ചു. ചില ആനകൾ നടക്കാൻ പോലും ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മുഖമടിച്ച് വീണ നിലയിലാണ് പല ആനകളെയും കാണപ്പെട്ടത് അതിനാൽ നാഡീ സംബന്ധമായ രോഗമാണോ മരണകാരണമെന്ന സംശയമുണ്ട്. പകർച്ചവ്യാധിയാണോ, മനുഷ്യരിലേക്ക് പകരുമോ എന്നതടക്കമുള്ള സംശയവും അധികൃതർക്കുണ്ട്. മരണകാരണമറിയാൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിരിക്കുകയാണ് ബോട്സ്വാനയിലെ സർക്കാർ.

Tags:    
News Summary - Botswana reports mysterious deaths of hundreds of elephants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.