ഹരാരെ: സിബാബ്വെയിൽ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ 24 പേർ കൊല്ലപ്പെട്ടു. നിരവധി വീടുകൾ ഒലിച്ച ുപോവുകയും മരങ്ങൾ തകർന്നു വീഴുകയും കൃഷി നശിക്കുകയും ചെയ്തു. 100 കണക്കിന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 40 പേരെ കാണാനില്ല.
വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ ചുഴലിക്കാറ്റിൽ മൊസാംബിക് മേഖലയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. അത് പിന്നീട് മലായ്, സിംബാബ്വെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. മൊസാംബിക്കിലും മലായിയിലും ദക്ഷിണാഫ്രിക്കയിലുമായി 115 ഓളം പേർ മരിക്കുകയും 8,50,000 പേർ ദുരന്ത ബാധിതരാവുകയും ചെയ്തിട്ടുണ്ട്.
അതിവേഗതയിലുള്ള കാറ്റും ശക്തമായ മഴയും മൂലം രക്ഷാപ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.