തെല്‍അവീവ് വെടിവെപ്പ്: വെസ്റ്റ്ബാങ്കും ഗസ്സയും ഉപരോധത്തില്‍

തെല്‍അവീവ്: ബുധനാഴ്ച തെല്‍അവീവിലെ നിശാകേന്ദ്രത്തിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് ഇസ്രായേല്‍ വെസ്റ്റ്ബാങ്കിലും ഗസ്സയിലും ഉപരോധമേര്‍പ്പെടുത്തി. വ്യാഴാഴ്ച അര്‍ധരാത്രി തുടങ്ങിയ ഉപരോധം ഞായറാഴ്ച വരെ തുടരുമെന്ന് ഇസ്രായേല്‍ സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതിനിടെ, നാലുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് കാരണം ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന അധിനിവേശമാണെന്ന് വിമര്‍ശിച്ച് തെല്‍അവീവ് മേയര്‍ രംഗത്തത്തെി. സംഭവത്തില്‍ അനുശോചനം അറിയിച്ച ലേബര്‍ പാര്‍ട്ടി മേയര്‍ റോണ്‍ ഹുല്‍ദായി, ഫലസ്തീനുമായി സമാധാനക്കരാറിലേര്‍പ്പെടാനുള്ള ആര്‍ജവം സര്‍ക്കാറിനില്ളെന്ന് കുറ്റപ്പെടുത്തി. പൗരാവകാശങ്ങള്‍ നിഷേധിച്ച് ഒരു ദേശത്തെ അധിനിവേശം ചെയ്യുന്ന ഏകരാജ്യം നമ്മുടേതായിരിക്കും. ഒരു ജനതയെ കീഴിലാക്കുകയും അവര്‍ എല്ലാം അംഗീകരിക്കുകയും ചെയ്യുമെന്ന് കരുതുക സാധ്യമല്ല. 49 വര്‍ഷമായി ഞാന്‍കൂടി ഭാഗമായ അധിനിവേശം നടക്കുന്നു. സംഭാഷണത്തിനുള്ള ധൈര്യമാണ് നേതാക്കള്‍ കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.