മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, ‘പരസഹായമില്ലാതെ കാപ്പി കുടിച്ചു, പത്രം വായിച്ചു’; അടുത്ത 48 മണിക്കൂർ കൂടി നിരീക്ഷണം

വത്തിക്കാൻ സിറ്റി: ശ്വാസകോശങ്ങളിൽ ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മാർപാപ്പ പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അധികൃതർ അറിയിച്ചു.

അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും അടുത്ത 48 മണിക്കൂർ കൂടി നിരീക്ഷണം തുടരുമെന്നും ഡോക്ടർമാരും അറിയിച്ചു.

രണ്ടാഴ്ചയായി ചികിത്സയിലുള്ള മാർപാപ്പയുടെ ആരോഗ്യനിലയിൽ കഴിഞ്ഞ ദിവസം പുരോഗതിയുണ്ടായെങ്കിലും ഛർദിയെ തുടർന്നുള്ള ശ്വാസതടസ്സം കാരണം ശനിയാഴ്ച മോശമാവുകയായിരുന്നു. തുടർന്ന് മാർപാപ്പയെ വെന്റിലേഷനിൽ പ്രവേശിപ്പിച്ചു.

88കാരനായ മാർപാപ്പയെ ഫെബ്രുവരി 14നാണ് ശ്വാസതടസ്സത്തെ തുടർന്ന് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Tags:    
News Summary - A slight improvement in the Pope Pope Francis's health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.