തെഹ്റാൻ: ഇറാനിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ബൈക്കിലെത്തിയവർ സമരക്കാർക്ക് നേരെ വെടിവെച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. ഇസീഹ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്.
ഇസീഹിൽ ഒമ്പത്, 13 വയസ്സുള്ള കുട്ടികളും ഒരു വനിതയും ഉൾപ്പെടെ ഏഴ് പേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്ഫഹാനിൽ രണ്ടുപേർ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് മണിക്കൂർ ഇടവേളയിലാണ് സംഭവങ്ങൾ. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആസൂത്രണം നടത്തിയവരെ പിടികൂടാൻ അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 26ന് ഇറാനിലെ ശിയ വിശുദ്ധ കേന്ദ്രത്തിലുണ്ടായ 13 പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദസംഘം ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.