വാഷിങ്ടൺ: യു.എസിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ മരണം 26 ആയി. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർന്നു. ടെന്നസി, വിർജീനിയ, ഒഹായോ, പെൻസൽവേനിയ, ആർകൻസോ, സുള്ളിവൻ, ഇന്ത്യാന എന്നിവിടങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ടെന്നസിൽ ഒമ്പതുപേർ മരിച്ചു.
വാഹനങ്ങൾ മറിയുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. വൈദ്യുതി ലൈനുകൾ വീണും നിരവധി പേർക്ക് പരിക്കേറ്റു. ദേശീയ കാലാവസ്ഥ സർവിസ് നിരവധി സംസ്ഥാനങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അഞ്ചുലക്ഷത്തിലേറെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതിബന്ധം നഷ്ടമായതായാണ് powerOutage.us വെബ്സൈറ്റ് വ്യക്തമാക്കുന്നത്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭിക്കാൻ ദിവസങ്ങളെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.