വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരവുമായി, തിരുവനന്തപുരത്തു നിന്ന് വിലാപയാത്ര ആലപ്പുഴ വലിയ ചുടുകാട്ടിലേക്ക് നീങ്ങുമ്പോഴാണ് ‘തുടക്കം’ എഴുതുന്നത്. കെണ്ണത്താദൂരം പരന്ന്, എണ്ണിയാൽ തീരാത്തത്ര നീണ്ട്, പ്രായഭേദമന്യേ, ആൾദേഭമില്ലാതെ മനുഷ്യർ തങ്ങളുടെ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ കാത്തുനിൽക്കുകയാണ്. എന്തുെകാണ്ടാണ് ഈ ജനങ്ങൾ രാത്രിയും പകലുമില്ലാെത, മഴയും വെയിലും കൂട്ടാക്കാതെ ഇങ്ങനെ തെരുവിൽ കാത്തുനിൽക്കുന്നത്. അതാണ് കാലത്തിന്റെ ഉത്തരം –വി.എസ്. ജനങ്ങൾക്കൊപ്പം നിന്ന, അവരുടെ അതിജീവന സമരങ്ങൾക്ക് ചൂട്ടുവെളിച്ചം പകർന്ന, നിലപാടുകളിൽ കാർക്കശ്യം പുലർത്തിയ നേതാവിനുള്ള ആദരവാണത്. ആ വരികളിൽ ഒപ്പം നിന്ന് ആഴ്ചപ്പതിപ്പും വി.എസിനെ അന്ത്യാഭിവാദ്യം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.