കാത്ത്

വൈകിവരുന്ന നേരത്ത്

വേനൽമഴ പറഞ്ഞുവിട്ട പണിക്കാർ

മാനത്ത് തിരക്കിട്ട് കറുത്തചായം പൂശുമ്പോൾ

വെയിൽത്തുണികളെല്ലാം വാരിയെടുത്ത്

സൂര്യൻ പുരയ്ക്കകത്തു കേറി

മുറ്റത്തു നിന്ന മരം കനിഞ്ഞു തന്ന ഒരു പേരയ്ക്കയുമായി

അങ്ങകലെ കിഴക്കൻ മഴയുടെ വീട്ടിൽനിന്ന്

പുറപ്പെട്ട മകളെയും കാത്ത്

അവളുടെ പിതാവ്

നിൽക്കുകയാണ് വാതിൽചാരി

മഴ പറഞ്ഞുവിട്ട പണിക്കാർ പോയ്ക്കഴിഞ്ഞു

കാറ്റും മഴയും ഇടിയും മിന്നലും തണുപ്പും

പുകയും കൂടി ജനലുകൾ അടയ്ക്കുകയായി

ഒരു ജനൽപ്പാളി തുറന്ന് രണ്ടു കണ്ണുകൾ

മകളെത്തേടി മഴയിലേക്ക് ഇറങ്ങി.


Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.