മാങ്ങപെറുക്കാൻ ഓടിയ കാലുകൾ വയൽ കടന്ന് തൊടി കടന്ന് അവളുടെ വീട്ടിൽ അവൾ പച്ചമാങ്ങ ഉപ്പും മുളകും ചേർത്ത് തിന്നുന്നു പുളിപ്പ് ചങ്കിലൂടെ അകത്തു കേറി തലയ്ക്കു ചുറ്റും കറങ്ങി. എന്റെ കൂരയിൽ ഇരുട്ട് അടുപ്പൂതുന്നു അവളുടെ അരികിലിരുന്നു. കസവു പാവാടയിൽ വിരൽ തൊട്ടു അവൾ ചിരിച്ചു. മുറ്റം നിറയെ മുല്ലപ്പൂക്കൾ പഴുത്തമാങ്ങ മുറിച്ചുതന്നു. പിറകിൽ വെട്ടുകത്തിയുടെ വായ്ത്തല ഓട്ടത്തിനിടയിൽ വീണുപൊട്ടിയ മുട്ടുമായി നിലവിളിച്ചു ചോരത്തുള്ളികൾ നിലത്തുവീണ് വിത്തുകളായി. ഭൂമിയിൽ ആദ്യമായി മുരിക്കിൻമരങ്ങളുണ്ടായി മുള്ളിലും പൂക്കളുണ്ടാകുമെന്ന് ഞങ്ങൾ പഠിച്ചു. ആരും...
മാങ്ങപെറുക്കാൻ
ഓടിയ കാലുകൾ
വയൽ കടന്ന് തൊടി കടന്ന്
അവളുടെ വീട്ടിൽ
അവൾ
പച്ചമാങ്ങ ഉപ്പും
മുളകും ചേർത്ത്
തിന്നുന്നു
പുളിപ്പ്
ചങ്കിലൂടെ
അകത്തു കേറി
തലയ്ക്കു ചുറ്റും
കറങ്ങി.
എന്റെ കൂരയിൽ
ഇരുട്ട് അടുപ്പൂതുന്നു
അവളുടെ അരികിലിരുന്നു.
കസവു പാവാടയിൽ
വിരൽ തൊട്ടു
അവൾ ചിരിച്ചു.
മുറ്റം നിറയെ
മുല്ലപ്പൂക്കൾ
പഴുത്തമാങ്ങ
മുറിച്ചുതന്നു.
പിറകിൽ
വെട്ടുകത്തിയുടെ
വായ്ത്തല
ഓട്ടത്തിനിടയിൽ
വീണുപൊട്ടിയ മുട്ടുമായി
നിലവിളിച്ചു
ചോരത്തുള്ളികൾ
നിലത്തുവീണ് വിത്തുകളായി.
ഭൂമിയിൽ ആദ്യമായി
മുരിക്കിൻമരങ്ങളുണ്ടായി
മുള്ളിലും
പൂക്കളുണ്ടാകുമെന്ന്
ഞങ്ങൾ പഠിച്ചു.
ആരും കാണാതെ
മുരിക്കിൻ പൂകൊണ്ട്
നഖങ്ങളുണ്ടാക്കി
അവളെന്റെ ഹൃദയത്തിലും
ഞാനവളുടെ ഹൃദയത്തിലും പതുക്കെ
നഖങ്ങളാഴ്ത്തി.
ചുവന്ന പൂക്കൾ
ചെങ്കൊടികളായി മാറുന്ന
അത്ഭുതക്കാഴ്ചയിൽ
ഞങ്ങൾ
മുരിക്കിൻ പൂകൊണ്ട്
താലി കെട്ടി
ചക്രവാളം സാക്ഷി.
‘‘മുരിക്കിൻ തയ്യേ നിന്നുടെ ചോട്ടിൽ
മുറുക്കിത്തുപ്പിയതാരാണ്...’’
കുന്നിൻമുകളിലെ
വെളിച്ചമുള്ള വീട്ടിൽ
എന്റെ അമ്മ
ഞങ്ങടെ കുഞ്ഞിനെ
പാട്ട് കേൾപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.